ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്കു മാറ്റിവച്ചു. കേസിലെ പ്രതിയായ കെഎസ്ഇബി മുൻ ചെയർമാൻ ആർ. ശിവദാസന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സിബിഐയുടെ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ സാവകാശം വേണമെന്നാണ് ശിവദാസൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഉൗർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ കെഎസ്ഇബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവരാണ് കോടതിയെ സമീപിച്ചത്. സിബിഐയുടെ അ പ്പീലും കക്ഷി ചേരുന്നതിനായി കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഉൗർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ കെഎസ്ഇബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവരാണ് കോടതിയെ സമീപിച്ചത്. സിബിഐയുടെ അ പ്പീലും കക്ഷി ചേരുന്നതിനായി കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.