ധാക്ക: ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷേക് ഹസീന, പരേതനായ പ്രസിഡന്റ് സില്ലുർ റഹ്മാൻ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിന് ഏഴു വർഷം തടവ്.
മുപ്പത്തഞ്ചുകാരനായ മോനിർ ഹുസൈനാണ് സൈബർ ട്രിബ്യൂണൽ ശിക്ഷ വിധിച്ചത്. ടെലികോം ഷോപ്പ് നടത്തുകയായിരുന്ന ഇയാൾ 2013ൽ ഫോണുകളിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കേസിൽ പ്രതികളായിരുന്ന രണ്ടുപേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.
ഷേക് ഹസീന തന്റെ എതിരാളികളെ ഒതുക്കാൻ സൈബർ നിയമം ഉപയോഗപ്പെടുത്തുന്നതായി ശക്തമായ ആരോപണമുണ്ട്.
മുപ്പത്തഞ്ചുകാരനായ മോനിർ ഹുസൈനാണ് സൈബർ ട്രിബ്യൂണൽ ശിക്ഷ വിധിച്ചത്. ടെലികോം ഷോപ്പ് നടത്തുകയായിരുന്ന ഇയാൾ 2013ൽ ഫോണുകളിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കേസിൽ പ്രതികളായിരുന്ന രണ്ടുപേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.
ഷേക് ഹസീന തന്റെ എതിരാളികളെ ഒതുക്കാൻ സൈബർ നിയമം ഉപയോഗപ്പെടുത്തുന്നതായി ശക്തമായ ആരോപണമുണ്ട്.