വത്തിക്കാൻ സിറ്റി: അന്താരാഷ്ട്ര വേദികളിൽ മത്സരിക്കാനായി വത്തിക്കാൻ കായികസംഘത്തിനു രൂപം നല്കി. സ്വിസ് ഗാർഡുകൾ, പുരോഹിതർ, കന്യാസ്ത്രീകൾ തുടങ്ങിയവരാണ് ഉൾപ്പെടുന്നത്. വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസറും സംഘത്തിലുണ്ട്. ഇറ്റാലിയൻ ഒളിന്പിക് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കായികസംഘം രൂപീകരിച്ചത്.
പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ കായികമത്സരങ്ങളിൽ പങ്കെടുക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഒളിന്പിക് ഉദ്ഘാടനത്തിലെ മാർച്ച്പാസ്റ്റിൽ വത്തിക്കാൻ കൊടിയേന്തിയ സംഘവും ഉൾപ്പെടുകയെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് ടീമിന്റെ പ്രസിഡന്റും വത്തിക്കാൻ സ്പോർട്സ് വകുപ്പിന്റെ തലവനുമായ മോൺ. മെൽക്കിയോർ ഹൊസെ സാഞ്ചസ് പറഞ്ഞു.
പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ കായികമത്സരങ്ങളിൽ പങ്കെടുക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഒളിന്പിക് ഉദ്ഘാടനത്തിലെ മാർച്ച്പാസ്റ്റിൽ വത്തിക്കാൻ കൊടിയേന്തിയ സംഘവും ഉൾപ്പെടുകയെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് ടീമിന്റെ പ്രസിഡന്റും വത്തിക്കാൻ സ്പോർട്സ് വകുപ്പിന്റെ തലവനുമായ മോൺ. മെൽക്കിയോർ ഹൊസെ സാഞ്ചസ് പറഞ്ഞു.