ന്യൂഡൽഹി: കെപിസിസിയുടെ പുതിയ ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായി മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മൂത്ത മകനും ഐടി വിദഗ്ധനുമായ അനിൽ ആന്റണിയെ നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രചാരണം സജീവമാക്കാനും പാർട്ടിയെയോ, നേതാക്കളെയോ അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ കർശന അച്ചടക്ക നടപടി എടുക്കാനും തീരുമാനിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലെ കോണ്‍ഗ്രസ് ഇടപെടലിനു മാർഗനിർദേശവും കർശന ചട്ടങ്ങളും ഏർപ്പെടുത്തും. ഇതിനായി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ ശശി തരൂർ എംപി നൽകിയ റിപ്പോർട്ട് പൂർണമായി അംഗീകരിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ ആരോഗ്യപരവും മാന്യവുമായി മാത്രമേ കോണ്‍ഗ്രസ് പ്രതികരണം അനുവദിക്കൂ. ഇതിനായുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി പുതിയ നിയമനം പലരും വിലയിരുത്തുന്പോഴും അത്തരമൊരു കാര്യം ആലോചനയിൽ ഇല്ലെന്നാണു ബന്ധപ്പെട്ടവരുടെ അവകാശവാദം. അമേരിക്കയിൽ എൻജിനിയറായി ജോലി ചെയ്ത ശേഷം ഡൽഹിയിൽ കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അനിൽ.
സാമൂഹ്യ മാധ്യമങ്ങളിലെ കോണ്‍ഗ്രസ് ഇടപെടലിനു മാർഗനിർദേശവും കർശന ചട്ടങ്ങളും ഏർപ്പെടുത്തും. ഇതിനായി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ ശശി തരൂർ എംപി നൽകിയ റിപ്പോർട്ട് പൂർണമായി അംഗീകരിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ ആരോഗ്യപരവും മാന്യവുമായി മാത്രമേ കോണ്‍ഗ്രസ് പ്രതികരണം അനുവദിക്കൂ. ഇതിനായുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി പുതിയ നിയമനം പലരും വിലയിരുത്തുന്പോഴും അത്തരമൊരു കാര്യം ആലോചനയിൽ ഇല്ലെന്നാണു ബന്ധപ്പെട്ടവരുടെ അവകാശവാദം. അമേരിക്കയിൽ എൻജിനിയറായി ജോലി ചെയ്ത ശേഷം ഡൽഹിയിൽ കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അനിൽ.