ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി ഇപ്പോൾ നടത്തേണ്ടതില്ലെന്ന് തീരുമാനം. എന്നാൽ, ഒഴിവുള്ളതോ ആരോഗ്യപ്രശ്നങ്ങളാൽ മാറുന്നവരുടേതോ അടക്കം ഏതാനും പദവികളിലേക്കു വൈകാതെ നിയമനം നടത്താനും സംസ്ഥാന നേതാക്കൾ കോണ്ഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും സമൂല അഴിച്ചുപണി. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുകയാണു പ്രധാനമെന്നും അതുവരെ അഴിച്ചുപണി വേണ്ടെന്നുമാണു തീരുമാനം. ദുബായി സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷം ഒഴിവുള്ള പദവികളിലേക്ക് ഏതാനും പേരെ നിയമിക്കും. എന്നാൽ എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തില്ല.
എറണാകുളത്ത് 29ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോണ്ഗ്രസ് സമ്മേളനവും കെപിസിസി പ്രസിഡന്റിന്റെ ഫെബ്രുവരി മൂന്നു മുതൽ 27 വരെയുള്ള കേരള യാത്രയും വൻവിജയമാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ നേതാക്കൾ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി നടത്തിയ ചർച്ചിയിലാണു ധാരണ.
മുതിർന്ന നേതാവ് എ.കെ. ആന്റണി, വർക്കിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, എംപിമാർ അടക്കമുള്ള മറ്റു നേതാക്കൾ എന്നിവരും യോജിച്ച നിലപാടിനെ പിന്തുണച്ചു. സ്ഥാനാർഥി നിർണയത്തിൽ വിജയം പ്രധാന ഘടകമാക്കാനും പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കാനും ഡൽഹി ചർച്ചയിൽ ധാരണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും സമൂല അഴിച്ചുപണി. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുകയാണു പ്രധാനമെന്നും അതുവരെ അഴിച്ചുപണി വേണ്ടെന്നുമാണു തീരുമാനം. ദുബായി സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷം ഒഴിവുള്ള പദവികളിലേക്ക് ഏതാനും പേരെ നിയമിക്കും. എന്നാൽ എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തില്ല.
എറണാകുളത്ത് 29ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോണ്ഗ്രസ് സമ്മേളനവും കെപിസിസി പ്രസിഡന്റിന്റെ ഫെബ്രുവരി മൂന്നു മുതൽ 27 വരെയുള്ള കേരള യാത്രയും വൻവിജയമാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ നേതാക്കൾ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി നടത്തിയ ചർച്ചിയിലാണു ധാരണ.
മുതിർന്ന നേതാവ് എ.കെ. ആന്റണി, വർക്കിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, എംപിമാർ അടക്കമുള്ള മറ്റു നേതാക്കൾ എന്നിവരും യോജിച്ച നിലപാടിനെ പിന്തുണച്ചു. സ്ഥാനാർഥി നിർണയത്തിൽ വിജയം പ്രധാന ഘടകമാക്കാനും പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കാനും ഡൽഹി ചർച്ചയിൽ ധാരണയായി.