ന്യൂഡൽഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എതിർ കക്ഷികൾക്കു കൈമാറാൻ സുപ്രീം കോടതി ഉത്തരവ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2002 മുതൽ 2006 വരെ നടന്ന 24 വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് എച്ച്.എസ്. ബേദിയുടെ റിപ്പോർട്ട് കൈമാറാനാണ് നിർദേശം. റിപ്പോർട്ട് കൈമാറുന്നതിനെതിരേ ഗുജറാത്ത് സർക്കാർ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
മുതിർന്ന മാധ്യമ പ്രവർത്തകനും മലയാളിയുമായ ബി.ജി. വർഗീസ്, എഴുത്തുകാരൻ ജാവേദ് അക്തർ എന്നിവർ 2007ൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. സംഭവങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത കക്ഷികളുടെ അഭിഭാഷകർക്ക് അന്വേഷണ റിപ്പോർട്ട് നൽകിയാൽ അതു റിപ്പോർട്ടിൽ പേര് പറയുന്ന കക്ഷികൾക്കെതിരേ മുൻവിധിയുണ്ടാക്കു മെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം.
കഴിഞ്ഞ ഫെബ്രുവരിയിൽ മുദ്രവച്ച കവറിൽ നൽകിയ അന്വേഷണ റിപ്പോർട്ടിനെയും സർക്കാർ എതിർത്തിരുന്നു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാതെയാണ് ജസ്റ്റീസ് എച്ച്.എസ്. ബേദി അന്തിമ റിപ്പോർട്ട് തയാറാക്കിയതെന്നായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെ വാദം. എന്നാൽ, കോടതി അത് അംഗീകരിച്ചില്ല.
മുതിർന്ന മാധ്യമ പ്രവർത്തകനും മലയാളിയുമായ ബി.ജി. വർഗീസ്, എഴുത്തുകാരൻ ജാവേദ് അക്തർ എന്നിവർ 2007ൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. സംഭവങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത കക്ഷികളുടെ അഭിഭാഷകർക്ക് അന്വേഷണ റിപ്പോർട്ട് നൽകിയാൽ അതു റിപ്പോർട്ടിൽ പേര് പറയുന്ന കക്ഷികൾക്കെതിരേ മുൻവിധിയുണ്ടാക്കു മെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം.
കഴിഞ്ഞ ഫെബ്രുവരിയിൽ മുദ്രവച്ച കവറിൽ നൽകിയ അന്വേഷണ റിപ്പോർട്ടിനെയും സർക്കാർ എതിർത്തിരുന്നു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാതെയാണ് ജസ്റ്റീസ് എച്ച്.എസ്. ബേദി അന്തിമ റിപ്പോർട്ട് തയാറാക്കിയതെന്നായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെ വാദം. എന്നാൽ, കോടതി അത് അംഗീകരിച്ചില്ല.