വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാരന്റെ വെടിയേറ്റ് ഇന്ത്യൻ വംശജനായ പോലീസ് ഓഫീസർ ഈയിടെ കൊല്ലപ്പെട്ട സംഭവം ഉദ്ധരിച്ച് മെക്സിക്കൻ അതിർത്തിയിലെ നിർദിഷ്ട മതിലിനു പണം അനുവദിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ മതിലിനുള്ള പണം ഉൾപ്പെടുത്തി ബിൽ പാസാക്കാൻ വിസമ്മതിക്കുന്നതു മൂലം യുഎസിലെ ട്രഷറി സ്തംഭനം ഇന്നലെ 19-ാം ദിവസത്തിലേക്കു കടന്നു. ട്രഷറി ഇടപാടുകൾ ഭാഗികമായി സ്തംഭിച്ചതുമൂലം ഫെഡറൽ സർക്കാർ ജീവനക്കാരുടെ ശന്പളവും മറ്റും മുടങ്ങിയിരിക്കുകയാണ്.
ഓവൽ ഓഫീസിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിലാണ് മതിൽ പ്രശ്നത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു ബുധനാഴ്ച ട്രംപ് വ്യക്തമാക്കിയത്. അതിർത്തിയിലെ മാനുഷിക, സുരക്ഷാ പ്രതിസന്ധി മറികടക്കാൻ മതിൽ നിർമിക്കാനായി 570 കോടി ഡോളർ വേണമെന്നാണു ട്രംപിന്റെ ആവശ്യം. കോൺക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയായാലും മതി.
ഒന്പതു മിനിറ്റ് ദീർഘിച്ച പ്രസംഗം യുഎസിലെ എല്ലാ ടിവിസ്റ്റേഷനുകളും തത്സമയം സംപ്രേഷണം ചെയ്തു. മതിൽ നിർമിക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും ഓവൽഓഫീസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം മിണ്ടിയില്ല.
അമേരിക്കൻ സമൂഹത്തിനു സംഭാവന നൽകാൻ കെല്പുള്ള നിയമാനുസൃത കുടിയേറ്റക്കാരെ നാം സ്വാഗതം ചെയ്യുന്നുണ്ട്.
മെക്സിക്കോയിൽനിന്ന് അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു വിതരണക്കാരും അമേരിക്കയിൽ കടക്കുന്നത് അമേരിക്കക്കാരുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഡിസംബർ 26ന് ഫിജി സ്വദേശിയും ഇന്ത്യൻ വംശജനുമായ കൊല്ലപ്പെട്ട കോർപ്പറൽ റോൺസിംഗിനെ അമേരിക്കൻ ഹീറോ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന 33കാരനായ സിംഗിനെ വെടിവച്ചുകൊന്ന കേസിൽ മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഗുസ്റ്റാവോ പെരെസിനെ കലിഫോർണിയ പോലീസ് അറസ്റ്റു ചെയ്തു.
സിംഗിനെ അനധികൃത കുടിയേറ്റക്കാരൻ നിഷ്കരുണം വകവരുത്തിയ ദിവസം അമേരിക്കയുടെ ഹൃദയം തകർന്നെന്നു ട്രംപ് പറഞ്ഞു. മതിൽ നിർമാണത്തിനു വേണ്ടിവരുന്ന തുക പെട്ടെന്നു വീണ്ടെടുക്കാമെന്നും ട്രംപ് പറഞ്ഞു. ഓരോ വർഷവും യുഎസിലെത്തുന്ന മയക്കുമരുന്നിന്റെ വില കോടിക്കണക്കിനു ഡോളറാണ്. ഇന്ന് മെക്സിക്കൻ അതിർത്തി സന്ദർശിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസംഗത്തിന് ഉടൻ തന്നെ ടിവിയിലൂടെ ഡെമോക്രാറ്റ് നേതാക്കൾ മറുപടി നൽകി.
ദുരുദ്ദേശ്യത്തോടെ ട്രംപ് കള്ളം പ്രചരിപ്പിക്കുകയാണെന്നു ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു. അതിർത്തിയിൽ കാത്തുകെട്ടി കിടക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഭയാർഥികൾ സുരക്ഷാ പ്രശ്നമല്ലെന്നും മാനുഷിക പ്രശ്നമാണെന്നും അവർ പറഞ്ഞു.
ഓവൽ ഓഫീസിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിലാണ് മതിൽ പ്രശ്നത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു ബുധനാഴ്ച ട്രംപ് വ്യക്തമാക്കിയത്. അതിർത്തിയിലെ മാനുഷിക, സുരക്ഷാ പ്രതിസന്ധി മറികടക്കാൻ മതിൽ നിർമിക്കാനായി 570 കോടി ഡോളർ വേണമെന്നാണു ട്രംപിന്റെ ആവശ്യം. കോൺക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയായാലും മതി.
ഒന്പതു മിനിറ്റ് ദീർഘിച്ച പ്രസംഗം യുഎസിലെ എല്ലാ ടിവിസ്റ്റേഷനുകളും തത്സമയം സംപ്രേഷണം ചെയ്തു. മതിൽ നിർമിക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും ഓവൽഓഫീസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം മിണ്ടിയില്ല.
അമേരിക്കൻ സമൂഹത്തിനു സംഭാവന നൽകാൻ കെല്പുള്ള നിയമാനുസൃത കുടിയേറ്റക്കാരെ നാം സ്വാഗതം ചെയ്യുന്നുണ്ട്.
മെക്സിക്കോയിൽനിന്ന് അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു വിതരണക്കാരും അമേരിക്കയിൽ കടക്കുന്നത് അമേരിക്കക്കാരുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഡിസംബർ 26ന് ഫിജി സ്വദേശിയും ഇന്ത്യൻ വംശജനുമായ കൊല്ലപ്പെട്ട കോർപ്പറൽ റോൺസിംഗിനെ അമേരിക്കൻ ഹീറോ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന 33കാരനായ സിംഗിനെ വെടിവച്ചുകൊന്ന കേസിൽ മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഗുസ്റ്റാവോ പെരെസിനെ കലിഫോർണിയ പോലീസ് അറസ്റ്റു ചെയ്തു.
സിംഗിനെ അനധികൃത കുടിയേറ്റക്കാരൻ നിഷ്കരുണം വകവരുത്തിയ ദിവസം അമേരിക്കയുടെ ഹൃദയം തകർന്നെന്നു ട്രംപ് പറഞ്ഞു. മതിൽ നിർമാണത്തിനു വേണ്ടിവരുന്ന തുക പെട്ടെന്നു വീണ്ടെടുക്കാമെന്നും ട്രംപ് പറഞ്ഞു. ഓരോ വർഷവും യുഎസിലെത്തുന്ന മയക്കുമരുന്നിന്റെ വില കോടിക്കണക്കിനു ഡോളറാണ്. ഇന്ന് മെക്സിക്കൻ അതിർത്തി സന്ദർശിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസംഗത്തിന് ഉടൻ തന്നെ ടിവിയിലൂടെ ഡെമോക്രാറ്റ് നേതാക്കൾ മറുപടി നൽകി.
ദുരുദ്ദേശ്യത്തോടെ ട്രംപ് കള്ളം പ്രചരിപ്പിക്കുകയാണെന്നു ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു. അതിർത്തിയിൽ കാത്തുകെട്ടി കിടക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഭയാർഥികൾ സുരക്ഷാ പ്രശ്നമല്ലെന്നും മാനുഷിക പ്രശ്നമാണെന്നും അവർ പറഞ്ഞു.