ജറുസലം: ഇറാനുവേണ്ടി ചാരപ്പണി നടത്തിയെന്ന കേസിൽ മുൻ ഇസ്രേലി കാബിനറ്റ് മന്ത്രി ഗോനൻ സെഗേവിന് 11 വർഷം തടവ്. സെഗേവ് കുറ്റം സമ്മതിച്ചു. മുൻ ഊർജവകുപ്പു മന്ത്രിയായ സെഗേവ് കുറച്ചുകാലം നൈജീരിയയിൽ താമസിച്ചിരുന്നു.
ഇക്കാലയളവിൽ അവിടത്തെ ഇറാൻ എംബസിയുമായി ബന്ധപ്പെട്ടു. അവർ സെഗേവിനെ തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ഇസ്രേലി സുരക്ഷാ ഏജൻസി ഷിൻബെത്ത് പറഞ്ഞു. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ഊർജവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു പുറമേ, രാഷ്ട്രീയ, സുരക്ഷാ വിവരങ്ങളും സെഗേവ് ഇറാൻകാർക്കു കൈമാറിയെന്നാണു കേസ്.
ഇക്കാലയളവിൽ അവിടത്തെ ഇറാൻ എംബസിയുമായി ബന്ധപ്പെട്ടു. അവർ സെഗേവിനെ തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ഇസ്രേലി സുരക്ഷാ ഏജൻസി ഷിൻബെത്ത് പറഞ്ഞു. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ഊർജവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു പുറമേ, രാഷ്ട്രീയ, സുരക്ഷാ വിവരങ്ങളും സെഗേവ് ഇറാൻകാർക്കു കൈമാറിയെന്നാണു കേസ്.