ബംഗളൂരു: ഇറാൻ സമുദ്രാതിർ ത്തിയിൽ പ്രവേശിച്ചതിന് അഞ്ചുമാസം മുന്പ് അറസ്റ്റിലായ 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ വിട്ടയച്ചു. ഉത്തരകന്നഡയിൽനിന്നുള്ള 15 മത്സ്യത്തൊഴിലാളികളാണിവർ. ബോട്ടുകളുമായി യുഎഇ വഴി തൊഴിലാളികൾ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഉത്തരകന്നഡ ഡെപ്യൂട്ടി കമ്മീഷണർ എസ്.എസ്. നകുൽ പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായത്. ഇറാനിലെ കിഷ് ദ്വീപിൽ പ്രവേശിച്ചതിനെത്തുടർന്ന് ജൂലൈ 27 നാണ് മത്സ്യത്തൊഴിലാളികളെ ഇറാൻ പിടികൂടിയത്.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായത്. ഇറാനിലെ കിഷ് ദ്വീപിൽ പ്രവേശിച്ചതിനെത്തുടർന്ന് ജൂലൈ 27 നാണ് മത്സ്യത്തൊഴിലാളികളെ ഇറാൻ പിടികൂടിയത്.