സിയൂൾ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉനും വീണ്ടും കൂടിക്കാഴ്ച നടത്തും. ഇതു സംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഉത്തരകൊറിയൻ ഉദ്യോഗസ്ഥരുമായി പലവട്ടം ചർച്ച നടത്തി. ഒരു ദക്ഷിണ കൊറിയൻ പത്രമാണ് ഈ വിവരം വെളിപ്പെടുത്തിയത്.
വിയറ്റ്നാമിന്റെ തലസ്ഥാനത്തായിരുന്നു ഉദ്യോഗസ്ഥ കൂടിക്കാഴ്ച. ട്രംപ് -കിം ഉച്ചകോടി വിയറ്റ്നാമിൽ നടന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. അമേരിക്കയോടും ഉത്തരകൊറിയയോടും നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യമാണ് വിയറ്റ്നാം.
ഉച്ചകോടി നടക്കുമെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു. എവിടെ നടത്തണം എന്നു ചർച്ചചെയ്തുവരികയാണെന്നു ട്രംപ് പറഞ്ഞു. "അവർ കൂടിക്കാഴ്ച ആഗ്രഹിക്കുന്നു; നാം കൂടിക്കാഴ്ച ആഗ്രഹിക്കുന്നു. എന്താ സംഭവിക്കുകയെന്നു കാത്തിരുന്നു കാണാം': ട്രംപ് അറിയിച്ചു. പുതുവത്സര ദിനത്തിൽ കൂടിക്കാഴ്ചയ്ക്കുള്ള താൽപര്യം കിം പ്രകടിപ്പിച്ചിരുന്നു.
വിയറ്റ്നാമിന്റെ തലസ്ഥാനത്തായിരുന്നു ഉദ്യോഗസ്ഥ കൂടിക്കാഴ്ച. ട്രംപ് -കിം ഉച്ചകോടി വിയറ്റ്നാമിൽ നടന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. അമേരിക്കയോടും ഉത്തരകൊറിയയോടും നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യമാണ് വിയറ്റ്നാം.
ഉച്ചകോടി നടക്കുമെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു. എവിടെ നടത്തണം എന്നു ചർച്ചചെയ്തുവരികയാണെന്നു ട്രംപ് പറഞ്ഞു. "അവർ കൂടിക്കാഴ്ച ആഗ്രഹിക്കുന്നു; നാം കൂടിക്കാഴ്ച ആഗ്രഹിക്കുന്നു. എന്താ സംഭവിക്കുകയെന്നു കാത്തിരുന്നു കാണാം': ട്രംപ് അറിയിച്ചു. പുതുവത്സര ദിനത്തിൽ കൂടിക്കാഴ്ചയ്ക്കുള്ള താൽപര്യം കിം പ്രകടിപ്പിച്ചിരുന്നു.