കീവ്: യുക്രെയിനിലെ ഓർത്തഡോക്സ് സഭ റഷ്യയിലെ ഓർത്തഡോക്സ് സഭയിൽനിന്നു സ്വതന്ത്രമായി.
യുക്രെയിൻ സഭയ്ക്ക് സ്വയംഭരണാവകാശം നല്കുന്ന ഉത്തരവിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഒപ്പുവച്ചു. ഇസ്താംബൂളിലെ സെന്റ് ജോർജ് കത്തീഡ്രലിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ഇതിൽ പ്രതിഷേധിച്ച് റഷ്യൻ ഓർത്തഡോക്സ് സഭ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.
യുക്രെയിൻ സഭ നൂറ്റാണ്ടുകളായി റഷ്യൻ സഭയുടെ കീഴിലായിരുന്നു. യുക്രെയിൻ സോവിയറ്റ് യൂണിയനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം റഷ്യൻ സഭയുമായുള്ള ബന്ധം അത്ര സുഗമമായിരുന്നില്ല.
കഴിഞ്ഞമാസം യുക്രെയ്ൻ ഒാർത്തഡോക്സ് സഭാ നേതാക്കൾ മോസ്കോ പാത്രിയർക്കേറ്റുമായുള്ള ബന്ധം വേർപെടുത്തി പുതിയ സഭ രൂപീകരിക്കുന്നതിന് അംഗീകാരം നൽകുകയും സഭയ്ക്കു നേതൃത്വം നൽകുന്നതിന് 39കാരനായ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
യുക്രെയിൻ സഭയ്ക്ക് സ്വയംഭരണാവകാശം നല്കുന്ന ഉത്തരവിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഒപ്പുവച്ചു. ഇസ്താംബൂളിലെ സെന്റ് ജോർജ് കത്തീഡ്രലിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ഇതിൽ പ്രതിഷേധിച്ച് റഷ്യൻ ഓർത്തഡോക്സ് സഭ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.
യുക്രെയിൻ സഭ നൂറ്റാണ്ടുകളായി റഷ്യൻ സഭയുടെ കീഴിലായിരുന്നു. യുക്രെയിൻ സോവിയറ്റ് യൂണിയനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം റഷ്യൻ സഭയുമായുള്ള ബന്ധം അത്ര സുഗമമായിരുന്നില്ല.
കഴിഞ്ഞമാസം യുക്രെയ്ൻ ഒാർത്തഡോക്സ് സഭാ നേതാക്കൾ മോസ്കോ പാത്രിയർക്കേറ്റുമായുള്ള ബന്ധം വേർപെടുത്തി പുതിയ സഭ രൂപീകരിക്കുന്നതിന് അംഗീകാരം നൽകുകയും സഭയ്ക്കു നേതൃത്വം നൽകുന്നതിന് 39കാരനായ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.