കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റായി നിക്കോളാസ് മഡുറോ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലിയെ ഒഴിവാക്കി സുപ്രീംകോടതിയുടെ മുന്പാകെയായിരിക്കും സത്യപ്രതിജ്ഞയെന്നു വെനസ്വേല ഭരണഘടനാ അസംബ്ലി പ്രസിഡന്റ് കാബെല്ലോ അറിയിച്ചു.
ഭരണഘടനയെ മാനിക്കാത്ത നാഷണൽ അസംബ്ലിക്ക് നിയമസാധുത നഷ്ടമായെന്നു കാബെല്ലോ പറഞ്ഞു. മേയ് 20നു നടന്ന വോട്ടെടുപ്പിലാണു മഡുറോ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 ജനുവരി മുതൽ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. എന്നാൽ 2017ൽ മഡുറോയുടെ അനുയായികൾ ചേർന്ന് ഭരണഘടനാ അസംബ്ലി രൂപീകരിച്ചു. വെനസ്വേലൻ ഭരണഘടന തിരുത്തിയെഴുതുകയാണു ലക്ഷ്യം.
നിയമാനുസൃത പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ അധികാരം പാർലമെന്റിനു(നാഷണൽ അസംബ്ലി) കൈമാറാൻ മഡുറോ തയാറാവണമെന്ന് നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും കാനഡയും ആവശ്യപ്പെട്ടു.
ഭരണഘടനയെ മാനിക്കാത്ത നാഷണൽ അസംബ്ലിക്ക് നിയമസാധുത നഷ്ടമായെന്നു കാബെല്ലോ പറഞ്ഞു. മേയ് 20നു നടന്ന വോട്ടെടുപ്പിലാണു മഡുറോ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 ജനുവരി മുതൽ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. എന്നാൽ 2017ൽ മഡുറോയുടെ അനുയായികൾ ചേർന്ന് ഭരണഘടനാ അസംബ്ലി രൂപീകരിച്ചു. വെനസ്വേലൻ ഭരണഘടന തിരുത്തിയെഴുതുകയാണു ലക്ഷ്യം.
നിയമാനുസൃത പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ അധികാരം പാർലമെന്റിനു(നാഷണൽ അസംബ്ലി) കൈമാറാൻ മഡുറോ തയാറാവണമെന്ന് നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും കാനഡയും ആവശ്യപ്പെട്ടു.