ജറുസലം: സിറിയയിലെ കുർദുകളുടെ സുരക്ഷയ്ക്ക് തുർക്കി ഉറപ്പുതന്നശേഷമേ സിറിയയിൽ നിന്നു യുഎസ് സൈന്യത്തെ പിൻവലിക്കുകയുള്ളുവെന്നു യുഎസ്ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ.
സിറിയയിൽനിന്നു പിന്മാറാനുള്ള നീക്കം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചശേഷം ആദ്യമായി ഇസ്രയേലിൽ എത്തിയ ബോൾട്ടൻ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു. സിറയയിൽ ഐഎസ് വിരുദ്ധപോരാട്ടത്തിൽ യുഎസിന്റെ സഖ്യകക്ഷിയായിരുന്നു കുർദുകൾ. ഇവരുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കുമെന്ന കാര്യം തുർക്കി അറിയിക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവുമായി ബോൾട്ടൻ നടത്തുന്ന ചർച്ചയിൽ സിറിയൻ പ്രശ്നവും വിഷയമാവും.
ഇതിനിടെ അൽക്വയ്ദ ബന്ധമുള്ള നുസ്റ ഫ്രണ്ട് തീവ്രവാദികൾ ആലപ്പോ പ്രവിശ്യയിലെ അറ്റാരബ് നഗരത്തിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ആലപ്പോ നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് അറ്റാരബ്.
സിറിയയിൽനിന്നു പിന്മാറാനുള്ള നീക്കം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചശേഷം ആദ്യമായി ഇസ്രയേലിൽ എത്തിയ ബോൾട്ടൻ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു. സിറയയിൽ ഐഎസ് വിരുദ്ധപോരാട്ടത്തിൽ യുഎസിന്റെ സഖ്യകക്ഷിയായിരുന്നു കുർദുകൾ. ഇവരുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കുമെന്ന കാര്യം തുർക്കി അറിയിക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവുമായി ബോൾട്ടൻ നടത്തുന്ന ചർച്ചയിൽ സിറിയൻ പ്രശ്നവും വിഷയമാവും.
ഇതിനിടെ അൽക്വയ്ദ ബന്ധമുള്ള നുസ്റ ഫ്രണ്ട് തീവ്രവാദികൾ ആലപ്പോ പ്രവിശ്യയിലെ അറ്റാരബ് നഗരത്തിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ആലപ്പോ നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് അറ്റാരബ്.