ന്യൂഡൽഹി: കേരളത്തിലെ സമാധാന അന്തരീക്ഷം തകർന്നു യുദ്ധക്കളമായി മാറിയതിന്റെ പ്രധാന ഉത്തരവാദിത്വം ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
സംഘർഷങ്ങൾ തുടരുന്പോഴും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നത്. കണ്ണൂർ വീണ്ടും അക്രമ രാഷ്ട്രീയത്തിലേക്കു വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാന ഡിജിപിയുടെ പ്രസ്താവനകൾ പോലും സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകർന്നു എന്നതിന്റെ തെളിവാണ്.
ജനുവരി ഏഴിന് സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് ബ്ലോക്ക് ആസ്ഥാനത്തും പാർട്ടി പ്രവർത്തകർ സമാധാന സന്ദേശ സംഗമങ്ങൾ നടത്തും. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെ ന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. എന്നാൽ, മുഖ്യമന്ത്രിയുടെ ഇപ്പോഴുള്ള നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധസൂചകമായി മുഖ്യമന്ത്രിമാർക്കെതിരേ കരിങ്കൊടി കാണിക്കാറുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ അകന്പടി വാഹനം ഇടിച്ച് ആശുപത്രിയിലായവർക്കെതിരേ ജാമ്യമില്ലാ കേസ് എടുത്തത് ആഭ്യന്തര ചുമതലയുള്ള പിണറായി വിജയന്റെ അറിവോടെയാണ്. വനിതാമതിലിൽ ധാരാളം നായർ സ്ത്രീകൾ പങ്കെടുത്തു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സാമുദായിക ചുവയുള്ളതാണെന്നും ഒരു രാഷ്ട്രീയ നേതാവിന് ചേരുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംഘർഷങ്ങൾ തുടരുന്പോഴും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നത്. കണ്ണൂർ വീണ്ടും അക്രമ രാഷ്ട്രീയത്തിലേക്കു വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാന ഡിജിപിയുടെ പ്രസ്താവനകൾ പോലും സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകർന്നു എന്നതിന്റെ തെളിവാണ്.
ജനുവരി ഏഴിന് സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് ബ്ലോക്ക് ആസ്ഥാനത്തും പാർട്ടി പ്രവർത്തകർ സമാധാന സന്ദേശ സംഗമങ്ങൾ നടത്തും. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെ ന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. എന്നാൽ, മുഖ്യമന്ത്രിയുടെ ഇപ്പോഴുള്ള നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധസൂചകമായി മുഖ്യമന്ത്രിമാർക്കെതിരേ കരിങ്കൊടി കാണിക്കാറുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ അകന്പടി വാഹനം ഇടിച്ച് ആശുപത്രിയിലായവർക്കെതിരേ ജാമ്യമില്ലാ കേസ് എടുത്തത് ആഭ്യന്തര ചുമതലയുള്ള പിണറായി വിജയന്റെ അറിവോടെയാണ്. വനിതാമതിലിൽ ധാരാളം നായർ സ്ത്രീകൾ പങ്കെടുത്തു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സാമുദായിക ചുവയുള്ളതാണെന്നും ഒരു രാഷ്ട്രീയ നേതാവിന് ചേരുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.