വാഷിംഗ്ടൺ ഡിസി: 2000ൽ യുഎസ് യുദ്ധക്കപ്പലിൽ ചാവേറാക്രമണം നടത്തി 17 നാവികരെ വധിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച അൽക്വയ്ദ കമാൻഡർ ജമാൽ അൽ ബദാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമനിലെ മാരിബിൽ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ വധിക്കപ്പെട്ടതായി സംശയിക്കുന്നത്.
എഫ്ബിയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുന്നിലായിരുന്നു ബദാവി. ഇയാളെക്കുറിച്ചു വിവരം നല്കുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഡിസ്ട്രോയൽ ക്ലാസിൽപ്പെട്ട യുഎസ്എസ് കോൾ എന്ന യുദ്ധക്കപ്പലിനുനേർക്ക് 2000 ഒക്ടോബർ 12നാണ് ആക്രമണം നടന്നത്. യെമൻ തീരത്തു കപ്പൽ ഇന്ധനം നിറയ്ക്കുകയായിരുന്നു. രണ്ടു ചാവേറുകൾ സ്ഫോടക വസ്തുക്കൾ നിറച്ച രണ്ടു ബോട്ടുകൾ കപ്പലിൽ ഇടിച്ചുകയറ്റി. 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ സൗദി സ്വദേശി അബ്ദ് അൽ നഷിരിയെ യുഎസ് പിടികൂടി ഗ്വാണ്ടനാമോബേയിൽ തടവിലിട്ടിരിക്കുകയാണ്. ഇയാൾക്കു വധശിക്ഷ ലഭിച്ചേക്കും.
എഫ്ബിയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുന്നിലായിരുന്നു ബദാവി. ഇയാളെക്കുറിച്ചു വിവരം നല്കുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഡിസ്ട്രോയൽ ക്ലാസിൽപ്പെട്ട യുഎസ്എസ് കോൾ എന്ന യുദ്ധക്കപ്പലിനുനേർക്ക് 2000 ഒക്ടോബർ 12നാണ് ആക്രമണം നടന്നത്. യെമൻ തീരത്തു കപ്പൽ ഇന്ധനം നിറയ്ക്കുകയായിരുന്നു. രണ്ടു ചാവേറുകൾ സ്ഫോടക വസ്തുക്കൾ നിറച്ച രണ്ടു ബോട്ടുകൾ കപ്പലിൽ ഇടിച്ചുകയറ്റി. 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ സൗദി സ്വദേശി അബ്ദ് അൽ നഷിരിയെ യുഎസ് പിടികൂടി ഗ്വാണ്ടനാമോബേയിൽ തടവിലിട്ടിരിക്കുകയാണ്. ഇയാൾക്കു വധശിക്ഷ ലഭിച്ചേക്കും.