കാട്മണ്ഡു: മാതാപിതാക്കളുടെ വാർധക്യസുരക്ഷ ഉറപ്പുവരുത്താൻ മക്കൾ പണം നീക്കിവയ്ക്കണമെന്ന നിയമം കൊണ്ടുവരാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് വരുമാനത്തിന്റെ 5-10 ശതമാനം മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ മക്കൾ ബാധ്യസ്ഥരാവും. ഇതിനായി സീനിയർ സിറ്റിസൺ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
ധനികരായ മക്കൾ മാതാപിതാക്കളെ അവഗണിക്കുന്നതായി പരാതിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കുന്ദർ ആര്യാൽ പറഞ്ഞു. നിയമം ഭേദഗതി ചെയ്താൽ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താനാകും.
ധനികരായ മക്കൾ മാതാപിതാക്കളെ അവഗണിക്കുന്നതായി പരാതിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കുന്ദർ ആര്യാൽ പറഞ്ഞു. നിയമം ഭേദഗതി ചെയ്താൽ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താനാകും.