അരാറിയ: കാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് കാബുൾ എന്ന അന്പത്തിയഞ്ചുകാരനെ ജനക്കൂട്ടം കൊലപ്പെടുത്തിയ അരാറിയ ജില്ലയിലെ സിമർബനിയിൽ സംഘർഷാവസ്ഥ. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവമെങ്കിലും കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ മൂന്നുദിവസം മുന്പാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയതെന്നും തനിക്ക് കാലികളെ മോഷ്ടിക്കേണ്ട കാര്യമില്ലെന്ന് മുഹമ്മദ് വിളിച്ചുപറയുന്നതു ദൃശ്യങ്ങളിൽ കാണാമെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ കെ.ഡി. സിംഗ് പറഞ്ഞു.
പ്രതികൾക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു മുഹമ്മദിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് ഹിമാൻശു ശർമ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നളന്ദ ജില്ലയിൽ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ആർജെഡി നേതാവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്.
പ്രതികൾക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു മുഹമ്മദിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് ഹിമാൻശു ശർമ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നളന്ദ ജില്ലയിൽ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ആർജെഡി നേതാവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്.