ഹൂസ്റ്റൺ: യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെന്റ് കൗണ്ടിയുടെ ജഡ്ജിയായി മലയാളി കെ.പി. ജോർജ് സത്യപ്രതിജ്ഞ ചെയ്തു. പുനലൂർ കാക്കോട് സ്വദേശിയാണ്.
ഡെമോക്രാറ്റ് പാർട്ടിക്കാരനായ ഇദ്ദേഹം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ജഡ്ജിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ റോബർട്ട് ഹെബർട്ടിനെയാണു തോല്പിച്ചത്.
വിവിധ രാജ്യങ്ങളിൽനിന്ന് കുടിയേറിയവർ ധാരാളമുള്ള സ്ഥലമാണ് ഫോർട്ട് ബെന്റ്. കൗണ്ടി ജഡ്ജിക്ക് വ്യാപകമായ ജുഡീഷൽ, അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളുണ്ട്.
ജീവിതസാഹചര്യങ്ങളോടു മല്ലിട്ടാണ് ജോർജ് ഉന്നതപദവിയിലെത്തിയത്. എളിയ സാഹചര്യ ത്തിലാണ് 15 വയസുവരെ കഴിഞ്ഞത്. ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ ശന്പളം തുച്ഛമായിരുന്നു. 15-ാം വയസിൽ കുടുംബം മുംബൈയിലേക്കു കുടിയേറി. കോളജ് വിദ്യാഭ്യാസത്തിനുശേഷം ഗൾഫ് നാടുകളിൽ ജോലിക്കാരനായി. 1993ൽ ന്യൂയോർക്കിലെ ഒരു സ്ഥാപനത്തിൽ ജോലിക്കാരനായി അമേരിക്കയിലെത്തി. പിന്നീട് കുടുംബവുമായി ഫോർട്ട് ബെന്റിലേക്കു മാറുകയായിരുന്നു.
ഡെമോക്രാറ്റ് പാർട്ടിക്കാരനായ ഇദ്ദേഹം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ജഡ്ജിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ റോബർട്ട് ഹെബർട്ടിനെയാണു തോല്പിച്ചത്.
വിവിധ രാജ്യങ്ങളിൽനിന്ന് കുടിയേറിയവർ ധാരാളമുള്ള സ്ഥലമാണ് ഫോർട്ട് ബെന്റ്. കൗണ്ടി ജഡ്ജിക്ക് വ്യാപകമായ ജുഡീഷൽ, അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളുണ്ട്.
ജീവിതസാഹചര്യങ്ങളോടു മല്ലിട്ടാണ് ജോർജ് ഉന്നതപദവിയിലെത്തിയത്. എളിയ സാഹചര്യ ത്തിലാണ് 15 വയസുവരെ കഴിഞ്ഞത്. ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ ശന്പളം തുച്ഛമായിരുന്നു. 15-ാം വയസിൽ കുടുംബം മുംബൈയിലേക്കു കുടിയേറി. കോളജ് വിദ്യാഭ്യാസത്തിനുശേഷം ഗൾഫ് നാടുകളിൽ ജോലിക്കാരനായി. 1993ൽ ന്യൂയോർക്കിലെ ഒരു സ്ഥാപനത്തിൽ ജോലിക്കാരനായി അമേരിക്കയിലെത്തി. പിന്നീട് കുടുംബവുമായി ഫോർട്ട് ബെന്റിലേക്കു മാറുകയായിരുന്നു.