ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാൻ കേരളത്തിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ.
പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു കേന്ദ്രസർക്കാർ അനുമതി നൽകിയത് തമിഴ്നാട് എതിർക്കുന്നതിനിടെയാണ് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. ഡിഎംകെയിലെ കനിമൊഴിയുടെ ചോദ്യത്തിനു മന്ത്രി രേഖാമൂലം മറുപടി നൽകുകയായിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനു രണ്ടു കക്ഷികളും തമ്മിൽ സമവായമുണ്ടാക്കാനായില്ലെങ്കിൽ കോടതിയെ സമീപിക്കാനാവുമെന്ന് 2014 മേയ് ഏഴിലെ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, പുതിയ ഡാമിനു പരിസ്ഥിതി അനുമതി വേണ്ട വിഷയത്തിലാണ് പരസ്പര സമവായം ആവശ്യമായിട്ടുള്ളത്. ഇപ്പോൾ പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിനു തമിഴ്നാടിന്റെ സമ്മതം വേണ്ടെന്നും കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി വിശദമാക്കുന്നു.
പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു കേന്ദ്രസർക്കാർ അനുമതി നൽകിയത് തമിഴ്നാട് എതിർക്കുന്നതിനിടെയാണ് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. ഡിഎംകെയിലെ കനിമൊഴിയുടെ ചോദ്യത്തിനു മന്ത്രി രേഖാമൂലം മറുപടി നൽകുകയായിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനു രണ്ടു കക്ഷികളും തമ്മിൽ സമവായമുണ്ടാക്കാനായില്ലെങ്കിൽ കോടതിയെ സമീപിക്കാനാവുമെന്ന് 2014 മേയ് ഏഴിലെ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, പുതിയ ഡാമിനു പരിസ്ഥിതി അനുമതി വേണ്ട വിഷയത്തിലാണ് പരസ്പര സമവായം ആവശ്യമായിട്ടുള്ളത്. ഇപ്പോൾ പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിനു തമിഴ്നാടിന്റെ സമ്മതം വേണ്ടെന്നും കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി വിശദമാക്കുന്നു.