ബെളഗാവി: കർണാടക മന്ത്രിസഭാവികസനം 22നു നടക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവും നാളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി മന്ത്രിസഭാവികസനം സംബന്ധിച്ച് ചർച്ച നടത്തും.
ഇന്നലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. മന്ത്രിസഭാ വികസനത്തിൽ വടക്കൻ കർണാടകയ്ക്കു മുന്തിയ പരിഗണന നല്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. കോൺഗ്രസിന് ആറും ജെഡി-എസിന് രണ്ടും മന്ത്രിസ്ഥാനങ്ങൾ. പാർട്ടിയിൽ വിമതസ്വരമുയർത്തിയ നേതാക്കളെ മന്ത്രിസ്ഥാനംകൊണ്ട് തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്.
ഇന്നലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. മന്ത്രിസഭാ വികസനത്തിൽ വടക്കൻ കർണാടകയ്ക്കു മുന്തിയ പരിഗണന നല്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. കോൺഗ്രസിന് ആറും ജെഡി-എസിന് രണ്ടും മന്ത്രിസ്ഥാനങ്ങൾ. പാർട്ടിയിൽ വിമതസ്വരമുയർത്തിയ നേതാക്കളെ മന്ത്രിസ്ഥാനംകൊണ്ട് തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്.