ന്യൂഡൽഹി: റഫാൽ ഇടപാടിൽ ഭരണ-പ്രതിപക്ഷ ചേരിപ്പോരിൽ പാർലമെന്റ് ഇന്നലെയും സ്തംഭിച്ചു. ലോക്സഭയിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കിയത്. രാജ്യസഭയിൽ കാവേരി, തമിഴ്നാട് വിഷയങ്ങളുയർത്തി കർണാടക, അണ്ണാ എഡിഎംകെ എംപിമാർ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരേ അവകാശ ലംഘനത്തിനു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.
എന്നാൽ, അതു തന്റെ പരിഗണനയിലാണെന്നും പിന്നീട് തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടെങ്കിലും, ആദ്യം കോണ്ഗ്രസ് അംഗങ്ങൾ ബഹളം അവസാനിപ്പിക്കട്ടെ എന്ന നിലപാടാണ് സ്പീക്കർ അറിയിച്ചത്. എന്നാൽ, വിഷയത്തിൽ തങ്ങൾ ചർച്ചയ്ക്കു തയാറാണെങ്കിലും പ്രധാനമന്ത്രി മറുപടി പറയാൻ തയാറല്ലെന്നും റഫാൽ വിഷയം ജെപിസി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനോ തയാറല്ലെന്നും ഖാർഗെ പ്രതികരിച്ചു. ഇതോടെ ബഹളം രൂക്ഷമാവുകയും സഭ ഇന്നു ചേരാനായി പിരിയുകയുമായിരുന്നു.
റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അവകാശലംഘനത്തിനു നൽകിയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെന്നു രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
റഫാൽ ഇടപാടിൽ സുപ്രീംകോടതി അന്വേഷണം നിരസിച്ചതു ചൂണ്ടിക്കാട്ടിയ ബിജെപി അംഗങ്ങൾ, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. അതിനിടെ എഐഎഡിഎംകെ, ടിഡിപി അംഗങ്ങളും നടുത്തളത്തിലിറങ്ങി. ഇതോടെ രാജ്യസഭ മൂന്നു തവണ നിർത്തിവച്ച് ഇന്നു ചേരാനായി പിരിഞ്ഞു.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരേ അവകാശ ലംഘനത്തിനു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.
എന്നാൽ, അതു തന്റെ പരിഗണനയിലാണെന്നും പിന്നീട് തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടെങ്കിലും, ആദ്യം കോണ്ഗ്രസ് അംഗങ്ങൾ ബഹളം അവസാനിപ്പിക്കട്ടെ എന്ന നിലപാടാണ് സ്പീക്കർ അറിയിച്ചത്. എന്നാൽ, വിഷയത്തിൽ തങ്ങൾ ചർച്ചയ്ക്കു തയാറാണെങ്കിലും പ്രധാനമന്ത്രി മറുപടി പറയാൻ തയാറല്ലെന്നും റഫാൽ വിഷയം ജെപിസി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനോ തയാറല്ലെന്നും ഖാർഗെ പ്രതികരിച്ചു. ഇതോടെ ബഹളം രൂക്ഷമാവുകയും സഭ ഇന്നു ചേരാനായി പിരിയുകയുമായിരുന്നു.
റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അവകാശലംഘനത്തിനു നൽകിയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെന്നു രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
റഫാൽ ഇടപാടിൽ സുപ്രീംകോടതി അന്വേഷണം നിരസിച്ചതു ചൂണ്ടിക്കാട്ടിയ ബിജെപി അംഗങ്ങൾ, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. അതിനിടെ എഐഎഡിഎംകെ, ടിഡിപി അംഗങ്ങളും നടുത്തളത്തിലിറങ്ങി. ഇതോടെ രാജ്യസഭ മൂന്നു തവണ നിർത്തിവച്ച് ഇന്നു ചേരാനായി പിരിഞ്ഞു.