ന്യൂഡൽഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ വിഷയത്തിൽ പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബിജെപി- സിപിഎം എംപിമാരുടെ വാക്പോര്.
പ്രളയം മനുഷ്യനിർമിതമാണെന്നു ബിജെപി അംഗങ്ങൾ ആരോപിച്ചതോടെയാണ് വാഗ്വാദം തുടങ്ങിയത്. ഇതിനു യുഎഇയിൽനിന്നുള്ള ധനസഹായം കിട്ടുന്നത് കേന്ദ്രം തടഞ്ഞെന്നു സിപിഎം എംപിമാർ തിരിച്ചടിച്ചു. കോണ്ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് കേരളത്തിന്റെ പ്രളയദുരന്ത സാഹചര്യങ്ങളും പുനർനിർമാണ പ്രവർത്തനങ്ങളും ചർച്ചയായത്.
വിഷയത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിൽനിന്നുള്ള എംപിമാരെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കുകയായിരുന്നു. ചർച്ച തുടങ്ങിയതോടെ, കേരളത്തിലെ പ്രളയം മനുഷ്യ നിർമിതമെന്ന വാദവുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഡാം തുറന്നുവിട്ടും മറ്റും പ്രളയ ത്തിന്റെ രൂക്ഷത വർധിപ്പിക്കുകയായിരുന്നെന്നും അത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ വാദിച്ചു.
ഇതിന് കേരളത്തിനു ലഭിക്കാനിരുന്ന വിദേശസഹായം ഇല്ലാതാക്കിയെന്ന് എം.ബി. രാജേഷ് എംപി തിരിച്ചടിച്ചു. എന്നാൽ, അത്തരത്തിൽ വ്യക്തമായ സഹായ വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ലെന്നു ബിജെപി അംഗങ്ങൾ മറുപടി നൽകി. യുഎഇയിൽനിന്നു 700 കോടി കിട്ടുമെന്ന വാഗ്ദാനത്തിനു ഒൗദ്യോഗിക രേഖയൊന്നുമില്ലെന്നും അവർ വാദിച്ചു. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യുഎഇക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത് സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രളയത്തിൽ പെട്ടവരുടെ വീടു പുനർനിർമാണത്തിനു നാലു ലക്ഷം രൂപ നൽകുന്നത് അപര്യാപ്തമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. പരന്പരാഗത മത്സ്യത്തൊഴിലാളികൾ ദുരന്ത മുഖത്തുനിന്ന് 65,000 പേരെ രക്ഷിച്ചതു ചൂണ്ടിക്കാട്ടിയ എൻ.കെ പ്രേമചന്ദ്രൻ, നൊബേൽ സമ്മാനത്തിന് അവരെ ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരന്പരാഗത മത്സ്യ തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ സംരക്ഷണസേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രഫ. കെ.വി. തോമസ്, പി. കരുണാകരൻ, എ. സന്പത്ത്, പി.കെ. ശ്രീമതി, ജോയിസ് ജോർജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പ്രളയം മനുഷ്യനിർമിതമാണെന്നു ബിജെപി അംഗങ്ങൾ ആരോപിച്ചതോടെയാണ് വാഗ്വാദം തുടങ്ങിയത്. ഇതിനു യുഎഇയിൽനിന്നുള്ള ധനസഹായം കിട്ടുന്നത് കേന്ദ്രം തടഞ്ഞെന്നു സിപിഎം എംപിമാർ തിരിച്ചടിച്ചു. കോണ്ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് കേരളത്തിന്റെ പ്രളയദുരന്ത സാഹചര്യങ്ങളും പുനർനിർമാണ പ്രവർത്തനങ്ങളും ചർച്ചയായത്.
വിഷയത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിൽനിന്നുള്ള എംപിമാരെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കുകയായിരുന്നു. ചർച്ച തുടങ്ങിയതോടെ, കേരളത്തിലെ പ്രളയം മനുഷ്യ നിർമിതമെന്ന വാദവുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഡാം തുറന്നുവിട്ടും മറ്റും പ്രളയ ത്തിന്റെ രൂക്ഷത വർധിപ്പിക്കുകയായിരുന്നെന്നും അത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ വാദിച്ചു.
ഇതിന് കേരളത്തിനു ലഭിക്കാനിരുന്ന വിദേശസഹായം ഇല്ലാതാക്കിയെന്ന് എം.ബി. രാജേഷ് എംപി തിരിച്ചടിച്ചു. എന്നാൽ, അത്തരത്തിൽ വ്യക്തമായ സഹായ വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ലെന്നു ബിജെപി അംഗങ്ങൾ മറുപടി നൽകി. യുഎഇയിൽനിന്നു 700 കോടി കിട്ടുമെന്ന വാഗ്ദാനത്തിനു ഒൗദ്യോഗിക രേഖയൊന്നുമില്ലെന്നും അവർ വാദിച്ചു. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യുഎഇക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത് സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രളയത്തിൽ പെട്ടവരുടെ വീടു പുനർനിർമാണത്തിനു നാലു ലക്ഷം രൂപ നൽകുന്നത് അപര്യാപ്തമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. പരന്പരാഗത മത്സ്യത്തൊഴിലാളികൾ ദുരന്ത മുഖത്തുനിന്ന് 65,000 പേരെ രക്ഷിച്ചതു ചൂണ്ടിക്കാട്ടിയ എൻ.കെ പ്രേമചന്ദ്രൻ, നൊബേൽ സമ്മാനത്തിന് അവരെ ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരന്പരാഗത മത്സ്യ തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ സംരക്ഷണസേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രഫ. കെ.വി. തോമസ്, പി. കരുണാകരൻ, എ. സന്പത്ത്, പി.കെ. ശ്രീമതി, ജോയിസ് ജോർജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.