ഇസ്ലാമാബാദ്: ഓൺലൈൻ സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിൽ അനധികൃതമായി കടന്ന് ജയിലിലായ മുംബൈ സ്വദേശി ഹമീദ് നിഹാൽ അൻസാരി(33)യെ മോചിപ്പിച്ചു. ഇന്നലെ അട്ടാരി-വാഗ അതിർത്തി വഴി അൻസാരി ഇന്ത്യയിലെത്തി.
അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിൽ കടന്ന അൻസാരിയെ 2012 -ൽ ആണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും പിടികൂടിയത്. 2015ൽ സൈനിക കോടതി മൂന്നു വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. മുംബൈ സ്വദേശിയായ അൻസാരിയെ പെഷവാറിലെ ജയിലിലാണ് പാർപ്പിച്ചിരുന്നത്.
ശിക്ഷാ കാലാവധി 2018 ഡിസംബർ 15ന് പൂർത്തിയായതിനെത്തുടർന്നാണ് മോചിപ്പിച്ചത്. നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ ഇയാളെ മോചിപ്പിക്കണമെന്ന് പെഷവാർ ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിൽ കടന്ന അൻസാരിയെ 2012 -ൽ ആണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും പിടികൂടിയത്. 2015ൽ സൈനിക കോടതി മൂന്നു വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. മുംബൈ സ്വദേശിയായ അൻസാരിയെ പെഷവാറിലെ ജയിലിലാണ് പാർപ്പിച്ചിരുന്നത്.
ശിക്ഷാ കാലാവധി 2018 ഡിസംബർ 15ന് പൂർത്തിയായതിനെത്തുടർന്നാണ് മോചിപ്പിച്ചത്. നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ ഇയാളെ മോചിപ്പിക്കണമെന്ന് പെഷവാർ ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു.