ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ലാംഗ്ഫാംഗ് നഗരത്തിൽ ക്രിസ്മസ് ആഘോഷം വിലക്കി. അലങ്കാരങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച അധികൃതർ കടകളിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വില്ക്കുന്നതും നിരോധിച്ചു. പാർക്കുകളിലോ ചത്വരങ്ങളിലോ മതവുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടു നിർദേശിച്ചു.
ക്രിസ്മസ് കച്ചവടം പ്രോത്സാഹിപ്പിക്കുന്ന ഒരുവിധ നടപടികളും പാടില്ല. ക്രിസ്മസ് ട്രീ അടക്കമുള്ളവ ആരെങ്കിലും വില്ക്കുന്നതു കണ്ടാൽ ശിക്ഷിക്കുമെന്നും മുന്നറിയിപ്പു നല്കി. കമ്യൂണിസ്റ്റ് ചൈനയിൽ മതവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണമുണ്ട്. ക്രിസ്മസ് പൊതു അവധിദിനമല്ല. ആഘോഷ പരിപാടികൾ കർശനമായി നിയന്ത്രിക്കാറുണ്ട്.
ശനിയാഴ്ച തെക്കൻ ചൈനയിലെ ഗുവാംഗ്ഷൗവിൽ കുട്ടികൾക്കായി ബൈബിൾ ക്ലാസ് നടത്തിയ സ്ഥലത്ത് അറുപതോളം പോലീസുകാർ റെയ്ഡ് നടത്തിയിരുന്നു. പ്രൊട്ടസ്റ്റന്റ് സഭകൾ അടക്കമുള്ളവർക്കെതിരേയും അടുത്തിടെ കർശന നടപടി സ്വീകരിച്ചിരുന്നു.
ക്രിസ്മസ് കച്ചവടം പ്രോത്സാഹിപ്പിക്കുന്ന ഒരുവിധ നടപടികളും പാടില്ല. ക്രിസ്മസ് ട്രീ അടക്കമുള്ളവ ആരെങ്കിലും വില്ക്കുന്നതു കണ്ടാൽ ശിക്ഷിക്കുമെന്നും മുന്നറിയിപ്പു നല്കി. കമ്യൂണിസ്റ്റ് ചൈനയിൽ മതവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണമുണ്ട്. ക്രിസ്മസ് പൊതു അവധിദിനമല്ല. ആഘോഷ പരിപാടികൾ കർശനമായി നിയന്ത്രിക്കാറുണ്ട്.
ശനിയാഴ്ച തെക്കൻ ചൈനയിലെ ഗുവാംഗ്ഷൗവിൽ കുട്ടികൾക്കായി ബൈബിൾ ക്ലാസ് നടത്തിയ സ്ഥലത്ത് അറുപതോളം പോലീസുകാർ റെയ്ഡ് നടത്തിയിരുന്നു. പ്രൊട്ടസ്റ്റന്റ് സഭകൾ അടക്കമുള്ളവർക്കെതിരേയും അടുത്തിടെ കർശന നടപടി സ്വീകരിച്ചിരുന്നു.