ജയ്പുർ/ഭോപ്പാൽ/റായ്പുർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും മധ്യപ്രദേശിൽ കമൽനാഥും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ഏറെക്കാലത്തിനുശേഷമാണു മൂന്നു കോൺഗ്രസ് മുഖ്യമന്ത്രിമാർ ഒരേദിവസം സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷപാർട്ടി നേതാക്കളുടെ ഒത്തുചേരലായി സത്യപ്രതിജ്ഞാചടങ്ങ്. അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം മധ്യപ്രദേശിൽ ഇന്നലെത്തന്നെ പാലിച്ചു. കാർഷികകടം എഴുതിത്തള്ളി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണനടപടികൾക്കു തുടക്കംകുറിച്ചു. ദേശസാത്കൃത ബാങ്കുകളിൽനിന്നും സഹകരണബാങ്കുകളിൽനിന്നും എടുത്ത രണ്ടുലക്ഷം രൂപ വരെയുള്ള കാർ ഷിക വായ്പയാണ് എഴുതിത്തള്ളിയത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ ഒപ്പുവച്ചു.
ജയ്പുരിലെ ആൽബർട്ട് ഹാളിൽ ഗവർണർ കല്യാൺ സിംഗിനു മുന്പാകെയാണ് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി ഗവർണർ ആനന്ദിബെൻ പട്ടേൽ മുന്പാകെ കമൽനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഭോപ്പാലിലെ ജംബോരി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
റായ്പുരിലെ ബൽബീർ ജുനേജ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ മുന്പാകെയാണു ഛത്തീസ്ഗഡിന്റെ മൂന്നാം മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗേൽ സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ടി.എസ്. സിംഗ് ദേവും താമ്രധ്വജ് സാഹുവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരു നേതാക്കളും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിച്ചിരുന്നവരാണ്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ജെഎംഎം നേതാവ് ഹേമന്ത് സോറൻ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറുഖ് അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്,പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ശരത് യാദവ് തുടങ്ങിയവർ പങ്കെടുത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും ബിഎസ്പി അധ്യക്ഷ മായാവതിയുടെയും അഭാവം ശ്രദ്ധിക്കപ്പെട്ടു. ഇരു പാർട്ടികളുടെയും പ്രതിനിധികൾ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു. ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.
ഏറെക്കാലത്തിനുശേഷമാണു മൂന്നു കോൺഗ്രസ് മുഖ്യമന്ത്രിമാർ ഒരേദിവസം സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷപാർട്ടി നേതാക്കളുടെ ഒത്തുചേരലായി സത്യപ്രതിജ്ഞാചടങ്ങ്. അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം മധ്യപ്രദേശിൽ ഇന്നലെത്തന്നെ പാലിച്ചു. കാർഷികകടം എഴുതിത്തള്ളി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണനടപടികൾക്കു തുടക്കംകുറിച്ചു. ദേശസാത്കൃത ബാങ്കുകളിൽനിന്നും സഹകരണബാങ്കുകളിൽനിന്നും എടുത്ത രണ്ടുലക്ഷം രൂപ വരെയുള്ള കാർ ഷിക വായ്പയാണ് എഴുതിത്തള്ളിയത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ ഒപ്പുവച്ചു.
ജയ്പുരിലെ ആൽബർട്ട് ഹാളിൽ ഗവർണർ കല്യാൺ സിംഗിനു മുന്പാകെയാണ് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി ഗവർണർ ആനന്ദിബെൻ പട്ടേൽ മുന്പാകെ കമൽനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഭോപ്പാലിലെ ജംബോരി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
റായ്പുരിലെ ബൽബീർ ജുനേജ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ മുന്പാകെയാണു ഛത്തീസ്ഗഡിന്റെ മൂന്നാം മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗേൽ സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ടി.എസ്. സിംഗ് ദേവും താമ്രധ്വജ് സാഹുവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരു നേതാക്കളും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിച്ചിരുന്നവരാണ്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ജെഎംഎം നേതാവ് ഹേമന്ത് സോറൻ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറുഖ് അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്,പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ശരത് യാദവ് തുടങ്ങിയവർ പങ്കെടുത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും ബിഎസ്പി അധ്യക്ഷ മായാവതിയുടെയും അഭാവം ശ്രദ്ധിക്കപ്പെട്ടു. ഇരു പാർട്ടികളുടെയും പ്രതിനിധികൾ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു. ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.