ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് രാജ്യസഭയിൽ പാസാക്കാനാവാതിരുന്ന മുത്തലാക്ക് വിരുദ്ധ ബിൽ ഭേദഗതികളോടെ ലോക്സഭയിൽ അവതരിപ്പിച്ചു. ഒരു മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള നിർദേശങ്ങളാണ് ബില്ലിലുള്ളതെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉയർത്തിയ എതിർപ്പ് മറികടന്നാണ് ബിൽ അവതരിപ്പിച്ചത്. അതിനിടെ, ഭിന്നവിഭാഗക്കാരുടെ (ട്രാൻസ്ജെൻഡേഴ്സ്) അവകാശം സംരക്ഷിക്കാനുള്ള ബിൽ ബഹളത്തിനിടെ ലോക്സഭ പാസാക്കി.
റഫാൽ ഇടപാടിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിനിടെയാണ് മുത്തലാക്ക് വിരുദ്ധ ബിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഓർഡിനൻസിനു പകരമാണ് പുതിയ ബിൽ അവതരിപ്പിച്ചത്. നേരത്തെയുള്ള ബില്ലിൽ ജാമ്യമില്ലാത്ത അറസ്റ്റ് എന്നത് ഒഴിവാക്കി കുറ്റാരോപിതർക്ക് മജിസ്ട്രേറ്റിൽ നിന്നു ജാമ്യം നേടാമെന്ന വ്യവസ്ഥ പുതിയ ബില്ലിൽ ഉൾപ്പെടുത്തി. പുതിയ ഭേദഗതി വ്യവസ്ഥകൾ പ്രകാരം മുത്തലാക്ക് ചൊല്ലിയതിനെ കുറിച്ചു സ്ത്രീകൾ പരാതി നൽകിയാൽ അതിൽ ആവശ്യമെങ്കിൽ ഒത്തുതീർപ്പിനു സാധുതയുണ്ടാകും. ഒത്തുതീർപ്പ് പ്രകാരം പരാതി പിൻവലിക്കാനും കുറ്റമൊഴിവാക്കാനുമാകും. കൂടാതെ, പരാതിയിൽ ജാമ്യമില്ലാത്ത അറസ്റ്റുണ്ടാവില്ല.
മൂന്നു തവണ തലാക്ക്് ചൊല്ലി മുസ്ലിം സ്ത്രീകളുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കുന്ന പഴയ ബില്ലിൽ മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം തടവും പിഴയും ഏർപ്പെടുത്തുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതിനെതിരേയാണ് പ്രതിപക്ഷം എതിർപ്പ് ഉയർത്തിയത്. നേരത്തെ ഈ ബിൽ ലോക്സഭ പാസാക്കിയിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിലും സർക്കാർ ഒളിച്ചു കളിക്കുകയും പിന്നീട് പരിഗണിക്കാതിരിക്കുകയുമായിരുന്നു. സർക്കാരിനു മതിയായ ഭൂരിപക്ഷമില്ലാഞ്ഞതിനാലായിരുന്നു ഈ പിന്മാറ്റം. പിന്നീട് ഭേദഗതികളോടെ പുതിയ ബിൽ കൊണ്ടുവരികയും ഓർഡിനൻസ് പുറത്തിറക്കി.
പ്രതിപക്ഷം ഉയർത്തിയ വിയോജിപ്പുകൾക്കിടെയാണ് ഭിന്നവിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ബിൽ ലോക്സഭ പാസാക്കിയത്. എന്നാൽ, ഭിന്നവിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു ഒരു വ്യവസ്ഥയും നിർദിഷ്ട ബില്ലിൽ ഇല്ലെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂർ ചൂണ്ടിക്കാട്ടി. ഇവരുടെ വിവാഹം, വിവാഹ മോചനം എന്നിവയെ കുറിച്ചു ബില്ലിൽ ഒന്നും പറയുന്നില്ലെന്നും ലൈംഗിക പീഡനം ഒഴിവാക്കുക മാത്രമല്ല ഇവരുടെ അവകാശ പ്രശ്നങ്ങളെന്നും പറഞ്ഞ അദ്ദേഹം, അതിനായി ശക്തമായ നിയമവ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനായി ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, എതിർപ്പുകൾ തള്ളി ലോക്സഭ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.
റഫാൽ ഇടപാടിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിനിടെയാണ് മുത്തലാക്ക് വിരുദ്ധ ബിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഓർഡിനൻസിനു പകരമാണ് പുതിയ ബിൽ അവതരിപ്പിച്ചത്. നേരത്തെയുള്ള ബില്ലിൽ ജാമ്യമില്ലാത്ത അറസ്റ്റ് എന്നത് ഒഴിവാക്കി കുറ്റാരോപിതർക്ക് മജിസ്ട്രേറ്റിൽ നിന്നു ജാമ്യം നേടാമെന്ന വ്യവസ്ഥ പുതിയ ബില്ലിൽ ഉൾപ്പെടുത്തി. പുതിയ ഭേദഗതി വ്യവസ്ഥകൾ പ്രകാരം മുത്തലാക്ക് ചൊല്ലിയതിനെ കുറിച്ചു സ്ത്രീകൾ പരാതി നൽകിയാൽ അതിൽ ആവശ്യമെങ്കിൽ ഒത്തുതീർപ്പിനു സാധുതയുണ്ടാകും. ഒത്തുതീർപ്പ് പ്രകാരം പരാതി പിൻവലിക്കാനും കുറ്റമൊഴിവാക്കാനുമാകും. കൂടാതെ, പരാതിയിൽ ജാമ്യമില്ലാത്ത അറസ്റ്റുണ്ടാവില്ല.
മൂന്നു തവണ തലാക്ക്് ചൊല്ലി മുസ്ലിം സ്ത്രീകളുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കുന്ന പഴയ ബില്ലിൽ മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം തടവും പിഴയും ഏർപ്പെടുത്തുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതിനെതിരേയാണ് പ്രതിപക്ഷം എതിർപ്പ് ഉയർത്തിയത്. നേരത്തെ ഈ ബിൽ ലോക്സഭ പാസാക്കിയിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിലും സർക്കാർ ഒളിച്ചു കളിക്കുകയും പിന്നീട് പരിഗണിക്കാതിരിക്കുകയുമായിരുന്നു. സർക്കാരിനു മതിയായ ഭൂരിപക്ഷമില്ലാഞ്ഞതിനാലായിരുന്നു ഈ പിന്മാറ്റം. പിന്നീട് ഭേദഗതികളോടെ പുതിയ ബിൽ കൊണ്ടുവരികയും ഓർഡിനൻസ് പുറത്തിറക്കി.
പ്രതിപക്ഷം ഉയർത്തിയ വിയോജിപ്പുകൾക്കിടെയാണ് ഭിന്നവിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ബിൽ ലോക്സഭ പാസാക്കിയത്. എന്നാൽ, ഭിന്നവിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു ഒരു വ്യവസ്ഥയും നിർദിഷ്ട ബില്ലിൽ ഇല്ലെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂർ ചൂണ്ടിക്കാട്ടി. ഇവരുടെ വിവാഹം, വിവാഹ മോചനം എന്നിവയെ കുറിച്ചു ബില്ലിൽ ഒന്നും പറയുന്നില്ലെന്നും ലൈംഗിക പീഡനം ഒഴിവാക്കുക മാത്രമല്ല ഇവരുടെ അവകാശ പ്രശ്നങ്ങളെന്നും പറഞ്ഞ അദ്ദേഹം, അതിനായി ശക്തമായ നിയമവ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനായി ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, എതിർപ്പുകൾ തള്ളി ലോക്സഭ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.