പ്യോംഗ്യാംഗ്: തങ്ങളുടെ നേതാക്കൾക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആണവനിരായുധീകരണമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നല്കി.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ വലംകൈയായ ചോ റിയോംഗ് ഹേ അടക്കം മൂന്നു പേർക്കെതിരേയാണ് കഴിഞ്ഞയാഴ്ച ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനം അടക്കമുള്ളവയുടെ പേരിലായിരുന്നിത്.
യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ടെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതിനു വിപരീതമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബന്ധം പഴയപോലാക്കാനുള്ള ശ്രമത്തിലാണെന്നും ആരോപിച്ചു.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ വലംകൈയായ ചോ റിയോംഗ് ഹേ അടക്കം മൂന്നു പേർക്കെതിരേയാണ് കഴിഞ്ഞയാഴ്ച ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനം അടക്കമുള്ളവയുടെ പേരിലായിരുന്നിത്.
യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ടെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതിനു വിപരീതമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബന്ധം പഴയപോലാക്കാനുള്ള ശ്രമത്തിലാണെന്നും ആരോപിച്ചു.