റായ്പുർ: മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം, കേന്ദ്ര നിരീക്ഷകനായി എത്തിയ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു വൈകുന്നേരം അഞ്ചിനു റായ്പുരിൽ നടക്കുന്ന ചടങ്ങിൽ ബാഗേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനമുണ്ടായത്. ബാഗേലിനെക്കൂടാതെ പ്രതിപക്ഷനേതാവ് ടി.എസ്. സിംഗ്ദേവ്, മുതിർന്ന നേതാക്കളായ ചരൺദാസ് മഹന്ത്, താമരധ്വജ് സാഹു എംപി എന്നിവരും മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പിസിസി അധ്യക്ഷനായ ബാഗേലിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതു പ്രയാസകരമായിരുന്നുവെന്നും നാലു നേതാക്കളും പാർട്ടിക്കുവേണ്ടി ഒരേ പോലെ പ്രവർത്തിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 15 വർഷം ഭരിച്ച ബിജെപി സർക്കാരിനെ പുറത്താക്കിയാണു കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചത്. 90 അംഗ സഭയിൽ കോൺഗ്രസിന് 68 അംഗങ്ങളാണുള്ളത്. ബിജെപി 15 സീറ്റിലൊതുങ്ങി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനമുണ്ടായത്. ബാഗേലിനെക്കൂടാതെ പ്രതിപക്ഷനേതാവ് ടി.എസ്. സിംഗ്ദേവ്, മുതിർന്ന നേതാക്കളായ ചരൺദാസ് മഹന്ത്, താമരധ്വജ് സാഹു എംപി എന്നിവരും മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പിസിസി അധ്യക്ഷനായ ബാഗേലിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതു പ്രയാസകരമായിരുന്നുവെന്നും നാലു നേതാക്കളും പാർട്ടിക്കുവേണ്ടി ഒരേ പോലെ പ്രവർത്തിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 15 വർഷം ഭരിച്ച ബിജെപി സർക്കാരിനെ പുറത്താക്കിയാണു കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചത്. 90 അംഗ സഭയിൽ കോൺഗ്രസിന് 68 അംഗങ്ങളാണുള്ളത്. ബിജെപി 15 സീറ്റിലൊതുങ്ങി.