ചാമരാജനഗർ: കർണാടകത്തിലെ ചാമരാജനഗറിൽ ക്ഷേത്രത്തിൽ നിന്നു പ്രസാദം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ രണ്ടുപേർകൂടി മരിച്ചു. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഈ രണ്ടുപേരും ഇന്നലെയാണു മരണത്തിനു കീഴടങ്ങിയത്.
ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാഗേശ്വരി, സാലമ്മ എന്നിവരാണു മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന നാലു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
സുലാവാഡിയിലെ മാരമ്മദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ചയായിരുന്നു അത്യാഹിതം. ക്ഷേത്രത്തിലെ പ്രത്യേകപൂജയ്ക്കുശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് മരിച്ചത്. നൂറോളം പേർ ഇപ്പോഴും ആശുപത്രിയിലുണ്ട്. സംഭവത്തിൽ ക്ഷേത്രപൂജാരി മഹാദേവൻ, ചിന്നപ്പി, മദേശ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യംചെയ്തിരുന്നു.
ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാഗേശ്വരി, സാലമ്മ എന്നിവരാണു മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന നാലു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
സുലാവാഡിയിലെ മാരമ്മദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ചയായിരുന്നു അത്യാഹിതം. ക്ഷേത്രത്തിലെ പ്രത്യേകപൂജയ്ക്കുശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് മരിച്ചത്. നൂറോളം പേർ ഇപ്പോഴും ആശുപത്രിയിലുണ്ട്. സംഭവത്തിൽ ക്ഷേത്രപൂജാരി മഹാദേവൻ, ചിന്നപ്പി, മദേശ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യംചെയ്തിരുന്നു.