ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലും ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് ഇന്നു ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന ചടങ്ങിലാണു മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് സത്യപ്രതിജ്ഞ ചെയ്യുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും ഇന്നു രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുൻ കാഷ്മീർ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.
റായ്പുരിൽ ഇന്നു വൈകുന്നേരം അഞ്ചിനാണു ബാഗേലിന്റെ സത്യപ്രതിജ്ഞ നടക്കുക.
രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും ഇന്നു രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുൻ കാഷ്മീർ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.
റായ്പുരിൽ ഇന്നു വൈകുന്നേരം അഞ്ചിനാണു ബാഗേലിന്റെ സത്യപ്രതിജ്ഞ നടക്കുക.