ലാഹോർ: ഇന്ത്യൻ പൗരൻ സരബ്ജി ത് സിംഗിനെ പാക് ജയിലിൽ കൊലപ്പെടുത്തിയ രണ്ടു പ്രതികളെ ലാഹോർ ജില്ലാ കോടതി ശനിയാഴ്ച കുറ്റവിമുക്തരാക്കി. കോട് ലഖ്പത് ജയിലിൽ സരബ്ജിത്തിന്റെ സഹതടവുകാരായിരുന്ന അമീർ തണ്ട്ബാ, മുദാസിർ മുനീർ എന്നിവർക്കെതിരേ നല്കിയ മൊഴി സാക്ഷികൾ പിൻവലിച്ചതിനെത്തുടർന്നാണിത്.
1990 ഓഗസ്റ്റിൽ അതിർത്തികടന്ന സരബ്ജിത് സിംഗിനെ പാക് അധികൃതർ പിടികൂടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് അബദ്ധത്തിൽ അതിർത്തികടക്കുകയായിരുന്നുവെന്നു സരബ്ജി ത്തിന്റെ കുടുംബം വ്യക്തമാക്കി.
1990ൽ 14 പേർ കൊല്ലപ്പെട്ട ലാഹോർ സ്ഫോടനക്കേസിലടക്കം പ്രതിയാക്കി വധശിക്ഷ വിധിച്ചു. കോട് ലഖ്പത് ജയിലിൽ വച്ച് 2013ൽ മേയിൽ സഹതടവുകാർ ഇഷ്ടികയ്ക്കും ഇരുന്പുകന്പിക്കും അടിച്ച് മാരകമായി പരിക്കേല്പിച്ചു. അഞ്ചു ദിവസത്തിനകം ആശുപത്രിയിൽ മരിച്ചു.
സരബ്ജിത്തിന്റെ കൊലപാതകത്തിൽ നീതിയുക്ത അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാക് സർക്കാരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സരബ്ജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.
1990 ഓഗസ്റ്റിൽ അതിർത്തികടന്ന സരബ്ജിത് സിംഗിനെ പാക് അധികൃതർ പിടികൂടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് അബദ്ധത്തിൽ അതിർത്തികടക്കുകയായിരുന്നുവെന്നു സരബ്ജി ത്തിന്റെ കുടുംബം വ്യക്തമാക്കി.
1990ൽ 14 പേർ കൊല്ലപ്പെട്ട ലാഹോർ സ്ഫോടനക്കേസിലടക്കം പ്രതിയാക്കി വധശിക്ഷ വിധിച്ചു. കോട് ലഖ്പത് ജയിലിൽ വച്ച് 2013ൽ മേയിൽ സഹതടവുകാർ ഇഷ്ടികയ്ക്കും ഇരുന്പുകന്പിക്കും അടിച്ച് മാരകമായി പരിക്കേല്പിച്ചു. അഞ്ചു ദിവസത്തിനകം ആശുപത്രിയിൽ മരിച്ചു.
സരബ്ജിത്തിന്റെ കൊലപാതകത്തിൽ നീതിയുക്ത അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാക് സർക്കാരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സരബ്ജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.