ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ ജനക്കൂട്ടത്തിനു നേരേ സൈന്യം നടത്തിയ വെടിവയ്പിൽ ഏഴു ഗ്രാമീണർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരിക്കേറ്റു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു സൈനികർക്കു പരിക്കേറ്റു.
സൈനികജോലി ഉപേക്ഷിച്ച സഹൂർ അഹമ്മദ് തോകറുടെ നേതൃത്വത്തിൽ സിർണോ ഗ്രാമത്തിൽ ഭീകരർ തന്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈനിക നടപടി ആരംഭിച്ചത്. തോകർ സൈന്യത്തിന്റെ വലയിലായെന്ന വാർത്ത പരന്നതോടെ ഗ്രാമവാസികൾ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് എത്തി. സിർണോ ഗ്രാമനിവാസിയാണ് തോകർ. 25 മിനിറ്റ് നീണ്ട സൈനിക നടപടിയിലൂടെ സൈന്യം മൂന്നു ഭീകരരെ വധിച്ചു. എന്നാൽ, സൈന്യത്തിനു നേരേ കല്ലേറ് നടത്തിയ ഗ്രാമീണർ സൈനികവാഹനങ്ങളിൽ കയറി പ്രതിഷേധിച്ചു.
വെടിയുതിർക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടും ഗ്രാമവാസികൾ പിരിഞ്ഞുപോയില്ല. ഇതേത്തുടർന്നാണ് സൈന്യം വെടിവച്ചത്. വെടിവയ്പിൽ ഏഴു പേർ മരിച്ചതായി പോലീസ് അറിയിച്ചു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ബാരാമുള്ള ജില്ലയിലെ ഗന്ദ്മുള്ള ആർമി യൂണിറ്റിൽനിന്ന് കഴിഞ്ഞവർഷം ജൂലൈയിലാണ് തോകറെ കാണാതായത്. ഏഴു തോക്കുകളും മൂന്നു തിരകളുമായി കടന്ന ഇയാൾ ഭീകരരുടെ കൂടെ ചേരുകയായിരുന്നു. പുൽവാമ ജില്ലയിലെ നിരവധി ഭീകരാക്രമണങ്ങളിൽ തോകർ പങ്കാളിയാണെന്ന് പോലീസ് അറിയിച്ചു.
പുൽവാമ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് ജോയിന്റ് റെസിസ്റ്റൻസ് ലീഡർഷിപ്പിന്റെ (ജെആർഎൽ) നേതൃത്വത്തിൽ തിങ്കളാഴ്ച വരെ കാഷ്മീരിൽ ഹർത്താൽ പ്രഖ്യാപിച്ചു.
സൈനികജോലി ഉപേക്ഷിച്ച സഹൂർ അഹമ്മദ് തോകറുടെ നേതൃത്വത്തിൽ സിർണോ ഗ്രാമത്തിൽ ഭീകരർ തന്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈനിക നടപടി ആരംഭിച്ചത്. തോകർ സൈന്യത്തിന്റെ വലയിലായെന്ന വാർത്ത പരന്നതോടെ ഗ്രാമവാസികൾ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് എത്തി. സിർണോ ഗ്രാമനിവാസിയാണ് തോകർ. 25 മിനിറ്റ് നീണ്ട സൈനിക നടപടിയിലൂടെ സൈന്യം മൂന്നു ഭീകരരെ വധിച്ചു. എന്നാൽ, സൈന്യത്തിനു നേരേ കല്ലേറ് നടത്തിയ ഗ്രാമീണർ സൈനികവാഹനങ്ങളിൽ കയറി പ്രതിഷേധിച്ചു.
വെടിയുതിർക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടും ഗ്രാമവാസികൾ പിരിഞ്ഞുപോയില്ല. ഇതേത്തുടർന്നാണ് സൈന്യം വെടിവച്ചത്. വെടിവയ്പിൽ ഏഴു പേർ മരിച്ചതായി പോലീസ് അറിയിച്ചു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ബാരാമുള്ള ജില്ലയിലെ ഗന്ദ്മുള്ള ആർമി യൂണിറ്റിൽനിന്ന് കഴിഞ്ഞവർഷം ജൂലൈയിലാണ് തോകറെ കാണാതായത്. ഏഴു തോക്കുകളും മൂന്നു തിരകളുമായി കടന്ന ഇയാൾ ഭീകരരുടെ കൂടെ ചേരുകയായിരുന്നു. പുൽവാമ ജില്ലയിലെ നിരവധി ഭീകരാക്രമണങ്ങളിൽ തോകർ പങ്കാളിയാണെന്ന് പോലീസ് അറിയിച്ചു.
പുൽവാമ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് ജോയിന്റ് റെസിസ്റ്റൻസ് ലീഡർഷിപ്പിന്റെ (ജെആർഎൽ) നേതൃത്വത്തിൽ തിങ്കളാഴ്ച വരെ കാഷ്മീരിൽ ഹർത്താൽ പ്രഖ്യാപിച്ചു.