ന്യൂഡൽഹി: വേദാന്ത ഖനന കന്പനിയുടെ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് അന്യായമാണെന്ന് കന്പനിയുടെ അപ്പീൽ അംഗീകരിച്ച് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്റ്റെർലൈറ്റ് കന്പനി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നാരോപിച്ച് മേയിൽ നടന്ന വൻ ജനകീയ പ്രക്ഷോഭത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയുമുണ്ടായി. തുടർന്ന് കന്പനി പൂട്ടാൻ തമിഴ്നാട് സർക്കാർ മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിക്കുകയായിരുന്നു.
പ്രവർത്തനാനുമതി പുതുക്കാൻ ആവശ്യപ്പെട്ട് കന്പനി ബോർഡിനെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികളെടുത്ത് മൂന്നാഴ്ചയ്ക്കകം പ്രവർത്തനാനുമതി പുതുക്കി ഉത്തരവിറക്കാൻ ബോർഡിനോട് ട്രൈബ്യൂണൽ നിർദേശിച്ചു.
സ്റ്റെർലൈറ്റ് കന്പനി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നാരോപിച്ച് മേയിൽ നടന്ന വൻ ജനകീയ പ്രക്ഷോഭത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയുമുണ്ടായി. തുടർന്ന് കന്പനി പൂട്ടാൻ തമിഴ്നാട് സർക്കാർ മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിക്കുകയായിരുന്നു.
പ്രവർത്തനാനുമതി പുതുക്കാൻ ആവശ്യപ്പെട്ട് കന്പനി ബോർഡിനെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികളെടുത്ത് മൂന്നാഴ്ചയ്ക്കകം പ്രവർത്തനാനുമതി പുതുക്കി ഉത്തരവിറക്കാൻ ബോർഡിനോട് ട്രൈബ്യൂണൽ നിർദേശിച്ചു.