+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപിക്കെതിരായ നിലപാട് ചർച്ച ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കൊടുവിൽ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപിക്കെതിരായി മറ്റു സംസ്ഥാനങ്ങളി
ബിജെപിക്കെതിരായ നിലപാട് ചർച്ച ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കൊടുവിൽ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപിക്കെതിരായി മറ്റു സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചർച്ച ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി.

രാജസ്ഥാനിൽ രണ്ടു സീറ്റുകൾ ലഭിച്ചത് ഉൾപ്പടെയുള്ള നേട്ടം കർഷക സമരങ്ങളുടെയും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും വിജയമാണെന്നാണ് പാർട്ടി വിലയിരുത്തുൽ. നിലവിൽ സംസ്ഥാനങ്ങൾക്ക് അതാതിടങ്ങളിലെ സാഹചര്യം അനുസരിച്ച് നീക്കു പോക്കുണ്ടാക്കാമെന്നാണ് പാർട്ടി നിലപാട്. ദേശീയതലത്തിൽ സഖ്യങ്ങളൊന്നും തന്നെ വേണ്ടെന്നുള്ളതാണ് മറ്റൊരു നിലപാട്. എന്നാൽ, ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ ഇനിയെന്ത് നിലപാടാണു സ്വീകരിക്കേണ്ടതെന്നും കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും.

അതേസമയം, പി.കെ. ശശിക്കെതിരേ പീഡനപരാതിയിൽ ഗൗരവമേറിയ അന്വേഷണം നടന്നിട്ടില്ലെന്ന വിവാദം നിലനിൽക്കെയാണ് സിപി എമ്മിന്‍റെ നിർണായക കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ ചേരുന്നത്. പി.കെ ശശിയെ വെള്ളപൂശുന്നതാണ് അന്വേഷണസമിതി റിപ്പോർട്ട് എന്ന് വിമർശനമുണ്ട്. ശശിയെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്ത സംസ്ഥാന സമിതി നടപടി പര്യാപ്തമാണോയെന്ന് കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തന്‍റെ പരാതിക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി യുവതി കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. ശശിക്കെതിരായ നടപടി ഇന്നാണ് കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നത്.