ചാമരാജനഗർ: ചാമരാജനഗറിലെ സുൽവഡി കിച്ചുകാട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ ക്ഷേത്രപൂജാരി മഹാദേവൻ, ചിന്നപ്പി, മദേശ എന്നിവരെ ഇന്നലെ രാമപുര പോലീസ് ചോദ്യം ചെയ്തു. അജ്ഞാതകേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന 29 പേരുടെ നില അതീവ ഗുരുതരമാണെന്നു ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രസാദ് പറഞ്ഞു. ആരോഗ്യനില മോശമായ നാലുപേരെ ഹാനുരിലെ സർക്കാർ ആശുപത്രിയിൽനിന്നു മൈസൂരുവിലെ കെ ആർ ആശുപത്രിയിലെത്തിച്ചു. 104 പേർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 11 പേരാണു വെള്ളിയാഴ്ച മരിച്ചത്.
കേസിൽ നിരവധി പേർ ഒളിവിലാണെന്നു ചാമരാജനഗറിന്റെ ചുമതലയുള്ള മന്ത്രി പുട്ടരാജ ഷെട്ടി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യംമൂലം കൊടുംപാതകം ചെയ്യുന്നവരെ നിയമത്തിനുമുന്പിൽ കൊണ്ടുവരണമെന്നും കെ.ആർ. ആശുപത്രിയിലെത്തിയ സിദ്ധരാമയ്യ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന 29 പേരുടെ നില അതീവ ഗുരുതരമാണെന്നു ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രസാദ് പറഞ്ഞു. ആരോഗ്യനില മോശമായ നാലുപേരെ ഹാനുരിലെ സർക്കാർ ആശുപത്രിയിൽനിന്നു മൈസൂരുവിലെ കെ ആർ ആശുപത്രിയിലെത്തിച്ചു. 104 പേർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 11 പേരാണു വെള്ളിയാഴ്ച മരിച്ചത്.
കേസിൽ നിരവധി പേർ ഒളിവിലാണെന്നു ചാമരാജനഗറിന്റെ ചുമതലയുള്ള മന്ത്രി പുട്ടരാജ ഷെട്ടി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യംമൂലം കൊടുംപാതകം ചെയ്യുന്നവരെ നിയമത്തിനുമുന്പിൽ കൊണ്ടുവരണമെന്നും കെ.ആർ. ആശുപത്രിയിലെത്തിയ സിദ്ധരാമയ്യ പറഞ്ഞു.