ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിന്റെ ചരമവാർഷികദിനമായ ഇന്നലെ ഗുജറാത്തിലെ ഏകത പ്രതിമയ്ക്കു മുന്പിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലി അർപ്പിച്ചു. നർമദ ജില്ലയിലെ കേവാദിയയിൽ റെയിൽവേ സ്റ്റേഷന്റെ ശിലാസ്ഥാപന കർമവും അദ്ദേഹം നിർവഹിച്ചു.
20 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഏകത പ്രതിമയ്ക്കു മുന്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു.പ്രതിമയുടെ താഴത്തെ നിലയിലുള്ള മ്യൂസിയവും എക്സിബിഷൻ ഹാളും 132 അടി ഉയരത്തിലുള്ള ഗാലറിയും രാഷ്ട്രപതി സന്ദർശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ചീഫ് സെക്രട്ടറി ജെ.എൻ. സിംഗ്, റെയിൽവേ സെക്രട്ടറി ജെ.എൻ. സിംഗ്, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ രാഷ്ട്രപതിയെ അനുഗമിച്ചു. പൂക്കളുടെ താഴ്വര സന്ദർശിച്ച രാഷ്ട്രപതി, പട്ടേലിന്റെ സ്മരണാർഥം പൂന്തോട്ടത്തിൽ ഒരു ചെടി നട്ടു. 1875 ഒക്ടോബർ 31നു ജനിച്ച വല്ലഭ്ഭായി പട്ടേൽ 1950 ഡിസംബർ 15നാണ് അന്തരിച്ചത്.
20 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഏകത പ്രതിമയ്ക്കു മുന്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു.പ്രതിമയുടെ താഴത്തെ നിലയിലുള്ള മ്യൂസിയവും എക്സിബിഷൻ ഹാളും 132 അടി ഉയരത്തിലുള്ള ഗാലറിയും രാഷ്ട്രപതി സന്ദർശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ചീഫ് സെക്രട്ടറി ജെ.എൻ. സിംഗ്, റെയിൽവേ സെക്രട്ടറി ജെ.എൻ. സിംഗ്, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ രാഷ്ട്രപതിയെ അനുഗമിച്ചു. പൂക്കളുടെ താഴ്വര സന്ദർശിച്ച രാഷ്ട്രപതി, പട്ടേലിന്റെ സ്മരണാർഥം പൂന്തോട്ടത്തിൽ ഒരു ചെടി നട്ടു. 1875 ഒക്ടോബർ 31നു ജനിച്ച വല്ലഭ്ഭായി പട്ടേൽ 1950 ഡിസംബർ 15നാണ് അന്തരിച്ചത്.