പാരീസ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ഞക്കുപ്പായക്കാർ ഇന്നലെയും ഫ്രഞ്ച് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. സ്ട്രാസ്ബുർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ സമരം മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ചെവിക്കൊണ്ടില്ല. തുടർച്ചയായി അഞ്ചാം ശനിയാഴ്ചയാണു സമരം നടത്തുന്നത്.
സമരം നേരിടാൻ 69,000 പോലീസുകാരെ നിയോഗിച്ചിരുന്നു. പാരീസിൽ കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് പ്രതിഷേധക്കാർ കുറവായിരുന്നെങ്കിലും മറ്റു നഗരങ്ങളിൽ നിരവധി പേർ സമരത്തിനെത്തി.
ഇന്ധന വിലവർധനയ്ക്ക് എതിരേ തുടങ്ങിയ സമരം വിദ്യാഭ്യാസ പരിഷ്കാരം ഉൾപ്പെടെയുള്ള പുതിയ ആവശ്യങ്ങൾ ഉന്നയിച്ചാണു തുടരുന്നത്. ഇന്ധനവിലവർധന റദ്ദാക്കിയതു കൂടാതെ മറ്റ് ചില ആനുകൂല്യങ്ങളും അനുവദിക്കാൻ പ്രസിഡന്റ് മക്രോൺ തയാറായെങ്കിലും സമരക്കാർ കടുംപിടിത്തം ഉപേക്ഷിച്ചിട്ടില്ല.
സമരം നേരിടാൻ 69,000 പോലീസുകാരെ നിയോഗിച്ചിരുന്നു. പാരീസിൽ കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് പ്രതിഷേധക്കാർ കുറവായിരുന്നെങ്കിലും മറ്റു നഗരങ്ങളിൽ നിരവധി പേർ സമരത്തിനെത്തി.
ഇന്ധന വിലവർധനയ്ക്ക് എതിരേ തുടങ്ങിയ സമരം വിദ്യാഭ്യാസ പരിഷ്കാരം ഉൾപ്പെടെയുള്ള പുതിയ ആവശ്യങ്ങൾ ഉന്നയിച്ചാണു തുടരുന്നത്. ഇന്ധനവിലവർധന റദ്ദാക്കിയതു കൂടാതെ മറ്റ് ചില ആനുകൂല്യങ്ങളും അനുവദിക്കാൻ പ്രസിഡന്റ് മക്രോൺ തയാറായെങ്കിലും സമരക്കാർ കടുംപിടിത്തം ഉപേക്ഷിച്ചിട്ടില്ല.