ചാമരാജനഗർ: സുൽവഡിയിലെ കിച്ചുകാട്ടി മാരമ്മ ക്ഷേത്രത്തിൽനിന്നു പ്രസാദം കഴിച്ചതിനെ ത്തുടർന്നു ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ചു. എൺപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രഗോപുരത്തിന്റെ ശിലാന്യാസ ചടങ്ങിനു ശേഷമുള്ള പ്രത്യേക പൂജ കഴിഞ്ഞ് ഉച്ചയ്ക്കു വിതരണം ചെയ്ത പ്രസാദം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. നൂറുകണക്കിനാളുകളാണ് ഇന്നലെ ശിലാന്യാസ ചടങ്ങ് ദർശിക്കാനെത്തിയത്.
പ്രസാദം കഴിച്ചവരെല്ലാം ഛർദിച്ചുവീണു. രണ്ടുപേർ കാമഗിരിയിലെ ആശുപത്രിയിലും ആറുപേർ കൊല്ലങ്കലിലെയും ചാമരാജനഗറിലെയും ആശുപത്രികളിലും മൂന്നുപേർ മൈസൂരുവിലെ കെആർ ആശുപത്രിയിലുമാണു മരിച്ചത്. ഇവരിൽ ഗോപമ്മ(35), ശാന്ത(20), പാപ്പണ്ണ(50), അനിത(12)എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ഹാനൂർ പോലീസ് പറഞ്ഞു. പ്രസാദത്തിൽ വിഷം കലർത്തിയതാണെന്നു സംശയമുണ്ടെന്നു ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പ്രസാദം തയാറാക്കി വിളന്പിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷ്യവിഷബാധയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും തമിഴ്നാട്ടിലുള്ള മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശിച്ചു.
ക്ഷേത്രഗോപുരത്തിന്റെ ശിലാന്യാസ ചടങ്ങിനു ശേഷമുള്ള പ്രത്യേക പൂജ കഴിഞ്ഞ് ഉച്ചയ്ക്കു വിതരണം ചെയ്ത പ്രസാദം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. നൂറുകണക്കിനാളുകളാണ് ഇന്നലെ ശിലാന്യാസ ചടങ്ങ് ദർശിക്കാനെത്തിയത്.
പ്രസാദം കഴിച്ചവരെല്ലാം ഛർദിച്ചുവീണു. രണ്ടുപേർ കാമഗിരിയിലെ ആശുപത്രിയിലും ആറുപേർ കൊല്ലങ്കലിലെയും ചാമരാജനഗറിലെയും ആശുപത്രികളിലും മൂന്നുപേർ മൈസൂരുവിലെ കെആർ ആശുപത്രിയിലുമാണു മരിച്ചത്. ഇവരിൽ ഗോപമ്മ(35), ശാന്ത(20), പാപ്പണ്ണ(50), അനിത(12)എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ഹാനൂർ പോലീസ് പറഞ്ഞു. പ്രസാദത്തിൽ വിഷം കലർത്തിയതാണെന്നു സംശയമുണ്ടെന്നു ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പ്രസാദം തയാറാക്കി വിളന്പിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷ്യവിഷബാധയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും തമിഴ്നാട്ടിലുള്ള മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശിച്ചു.