ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ (ഐബി), ഡയറക്ടർ രാജീവ് ജയിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ എ.കെ.ധസ്മാനയ്ക്കും കാലാവധി നീട്ടിക്കൊടുത്തു. ഈ മാസാവസാനം കാലാവധി തീരുന്ന ഇരുവർക്കും ആറുമാസം വീതം നീട്ടിക്കിട്ടി. ജൂൺ അവസാനംവരെ അവർക്കു തുടരാം.
ദിനേശ്വർ ശർമ വിരമിച്ചപ്പോൾ 2017 ജനുവരി ഒന്നിനാണ് ജയിൻ ഐബി തലവനായത്. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയാണ് ഐബി. കാഷ്മീർ അടക്കം സുപ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ജയിൻ 1980-ലെ ജാർഖണ്ഡ് കേഡർ ഐപിഎസ് ഓഫീസറാണ്.
ബലൂചിസ്ഥാൻ കാര്യത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ധസ്മാന രണ്ടുവർഷം മുന്പാണ് വിദേശ ചാരസംഘടനയായ റോയുടെ മേധാവിയായത്. മധ്യപ്രദേശ് കേഡറിലെ 1980 ബാച്ച് ഓഫീസറാണ്.
ദിനേശ്വർ ശർമ വിരമിച്ചപ്പോൾ 2017 ജനുവരി ഒന്നിനാണ് ജയിൻ ഐബി തലവനായത്. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയാണ് ഐബി. കാഷ്മീർ അടക്കം സുപ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ജയിൻ 1980-ലെ ജാർഖണ്ഡ് കേഡർ ഐപിഎസ് ഓഫീസറാണ്.
ബലൂചിസ്ഥാൻ കാര്യത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ധസ്മാന രണ്ടുവർഷം മുന്പാണ് വിദേശ ചാരസംഘടനയായ റോയുടെ മേധാവിയായത്. മധ്യപ്രദേശ് കേഡറിലെ 1980 ബാച്ച് ഓഫീസറാണ്.