ന്യൂഡൽഹി: റഫാൽ അടക്കമുള്ള വിഷയങ്ങളിൽ ഉയർന്ന പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയതിനാൽ ഇരുസഭകളും നടപടികളിലേക്കു കടന്നില്ല. തുടർന്ന് തിങ്കളാഴ്ച ചേരാനായി ഇരുസഭകളും പിരിയുകയായിരുന്നു.
റഫാൽ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ബദലായി ഇന്നലെ റഫാൽ വിഷയത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് ലോക്സഭയിൽ ബഹളം രൂക്ഷമായത്. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് കോണ്ഗ്രസ് ശ്രമിച്ചതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പരാമർശിച്ചതോടെ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ഇതോടെ തിങ്കളാഴ്ച ചേരാനായി സഭ പിരിയുകയായിരുന്നു.
റഫാൽ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ബദലായി ഇന്നലെ റഫാൽ വിഷയത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് ലോക്സഭയിൽ ബഹളം രൂക്ഷമായത്. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് കോണ്ഗ്രസ് ശ്രമിച്ചതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പരാമർശിച്ചതോടെ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ഇതോടെ തിങ്കളാഴ്ച ചേരാനായി സഭ പിരിയുകയായിരുന്നു.