ന്യൂഡൽഹി: കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഡിൽ ഇന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഹൈക്കമാൻഡ് നിരീക്ഷകനായി എത്തിയ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന നേതാവ് ടി.എസ്. സിംഗ് ദേവ് മുഖ്യമന്ത്രിയാകാനാണു സാധ്യത.
പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേലും ശക്തമായി രംഗത്തുണ്ട്. സിംഗ്ദേവ്, ബാഗേൽ, ചരൺ ദാസ് മഹന്ത്, താമരധ്വജ് സാഹു എന്നിവരുമായി ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.
പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേലും ശക്തമായി രംഗത്തുണ്ട്. സിംഗ്ദേവ്, ബാഗേൽ, ചരൺ ദാസ് മഹന്ത്, താമരധ്വജ് സാഹു എന്നിവരുമായി ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.