ന്യൂഡൽഹി: ഹർത്താലുകളും മിന്നൽ ഹർത്താലുകളും കേരളത്തിനു വിനാരശകരമാണെന്നു പ്രഫ. കെ.വി. തോമസ് എംപി. ഹർത്താലിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളും ആത്മാർത്ഥമായ പരിശ്രമം നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരളത്തിന്റെ വികസനത്തിൽ വലിയപങ്കു വഹിക്കുന്നതു ടൂറിസം ആണ്. നിപാം വൈറസ്, ഓഖി ദുരന്തം, ഓഗസ്റ്റിലെ മഹാപ്രളയം എന്നിവമൂലം കേരള ടൂറിസത്തിന് വലിയ ആഘാതം ഉണ്ടായി. ഇതിൽ നിന്നി രക്ഷപ്പെടുന്ന സാഹചര്യമുണ്ടായപ്പോഴാണ് മിന്നൽ ഹർത്താലുകൾ വരുന്നത്. പ്രളയവും ഓഖിയും ഉണ്ടാക്കിയതിനെക്കാൾ വലിയ ദുരന്തമാണ് ഇതുമൂലം കേരളത്തിനു പൊതുവെയും ടൂറിസം മേഖലയിൽ പ്രത്യേകിച്ചും സംഭവിച്ചത്. ഈ വർഷം മാത്രം 97 ഹർത്താലുകളാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നത്.
ബിജെപി-33, എൽഡിഎഫ്- 16, യുഡിഎഫ- 27 എന്നിങ്ങനെയാണു കണക്കുകൾ. ഫെബ്രുവരിയിൽ 15 ഹർത്താലുകളാണുണ്ടായത്. ഹർത്താലുകൾ നടത്തുന്നവർക്ക് ന്യായീകരണം ഉണ്ടെ ങ്കിലും പൊതുസമൂഹത്തിനും കേരളത്തിനാകെയും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്ന് തോമസ് ചൂണ്ടിക്കാട്ടി. ഇന്നലത്തെ ഹർത്താൽ പ്രഖ്യാപിക്കുന്പോൾ വ്യവസായ, വിനോദസഞ്ചാര കേന്ദ്രമായ കൊച്ചിയിൽ മൂന്നു ടൂറിസ്റ്റ് കപ്പലുകളിലും രണ്ടു വിമാനങ്ങളിലുമായി എത്തിയ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് വിഷമത്തിലായത്.
അന്തർദേശീയതലത്തിൽ നടക്കുന്ന കണ്‍വെൻഷനുകളെയും ഹർത്താൽ ബാധിച്ചു. വളരെ മോശമായ അഭിപ്രയത്തോടെയായിരിക്കും കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകൾ തിരിച്ചു പോകുന്നത്. ഈ സാഹചര്യങ്ങളൊക്കെ മനസിലാക്കി മികവുറ്റ കേരളത്തിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്ന് തോമസ് അഭ്യർഥിച്ചു.
കേരളത്തിന്റെ വികസനത്തിൽ വലിയപങ്കു വഹിക്കുന്നതു ടൂറിസം ആണ്. നിപാം വൈറസ്, ഓഖി ദുരന്തം, ഓഗസ്റ്റിലെ മഹാപ്രളയം എന്നിവമൂലം കേരള ടൂറിസത്തിന് വലിയ ആഘാതം ഉണ്ടായി. ഇതിൽ നിന്നി രക്ഷപ്പെടുന്ന സാഹചര്യമുണ്ടായപ്പോഴാണ് മിന്നൽ ഹർത്താലുകൾ വരുന്നത്. പ്രളയവും ഓഖിയും ഉണ്ടാക്കിയതിനെക്കാൾ വലിയ ദുരന്തമാണ് ഇതുമൂലം കേരളത്തിനു പൊതുവെയും ടൂറിസം മേഖലയിൽ പ്രത്യേകിച്ചും സംഭവിച്ചത്. ഈ വർഷം മാത്രം 97 ഹർത്താലുകളാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നത്.
ബിജെപി-33, എൽഡിഎഫ്- 16, യുഡിഎഫ- 27 എന്നിങ്ങനെയാണു കണക്കുകൾ. ഫെബ്രുവരിയിൽ 15 ഹർത്താലുകളാണുണ്ടായത്. ഹർത്താലുകൾ നടത്തുന്നവർക്ക് ന്യായീകരണം ഉണ്ടെ ങ്കിലും പൊതുസമൂഹത്തിനും കേരളത്തിനാകെയും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്ന് തോമസ് ചൂണ്ടിക്കാട്ടി. ഇന്നലത്തെ ഹർത്താൽ പ്രഖ്യാപിക്കുന്പോൾ വ്യവസായ, വിനോദസഞ്ചാര കേന്ദ്രമായ കൊച്ചിയിൽ മൂന്നു ടൂറിസ്റ്റ് കപ്പലുകളിലും രണ്ടു വിമാനങ്ങളിലുമായി എത്തിയ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് വിഷമത്തിലായത്.
അന്തർദേശീയതലത്തിൽ നടക്കുന്ന കണ്‍വെൻഷനുകളെയും ഹർത്താൽ ബാധിച്ചു. വളരെ മോശമായ അഭിപ്രയത്തോടെയായിരിക്കും കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകൾ തിരിച്ചു പോകുന്നത്. ഈ സാഹചര്യങ്ങളൊക്കെ മനസിലാക്കി മികവുറ്റ കേരളത്തിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്ന് തോമസ് അഭ്യർഥിച്ചു.