+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഡിപി എംഎൽസിയെ ആക്രമിക്കാൻ ശ്രമിച്ച ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ജമ്മു: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നിയമസഭാ കൗൺസിൽ അംഗം ഫിർദോസ് ടാക്കിനെ ആക്രമിക്കാൻ ശ്ര
പിഡിപി എംഎൽസിയെ ആക്രമിക്കാൻ ശ്രമിച്ച ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ജമ്മു: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നിയമസഭാ കൗൺസിൽ അംഗം ഫിർദോസ് ടാക്കിനെ ആക്രമിക്കാൻ ശ്രമിച്ചതിന് 12 ബജ്റംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കിഷ്ത്വാറിലെ തന്‍റെ മണ്ഡലത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചു പറയാനാണ് ഫിർദോസ് ഇന്നലെ ജമ്മു പ്രസ്ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചത്.

ഫിർദോസ് എത്തിയതും അവിടെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ, പോലീസ് എത്തി ഫിർദോസിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.

കിഷ്ത്വാറിലെ മുതിർന്ന ബിജെപി നേതാവ് അനിൽ പരിഹാർ ഉൾപ്പെടെ രണ്ടുപേർ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന ഫിർദോസിന്‍റെ ചോദ്യമടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ആരാണു ഗവർണറെ തെറ്റിദ്ധരിപ്പിച്ചതെന്നു പറയണമെന്നും ഫിർദോസ് ആവശ്യപ്പെട്ടിരുന്നു.