കൊളംബോ: ശ്രീലങ്കയിൽ രണ്ടു മാസമായി നടക്കുന്ന രാഷ്ട്രീയനാടകത്തിനു തിരശീല വീഴുന്നു. പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്നു രാജിവയ്ക്കുമെന്ന് മകൻ നമൽ രാജപക്സെ ട്വീറ്റ് ചെയ്തു. പുറത്താക്കപ്പെട്ട റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജപക്സെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതോടെയാണു പുതിയ നീക്കം.
വിക്രമസിംഗെയെ പുറത്താക്കി ഒക്ടോബർ 26 നാണ് എഴുപത്തിമൂന്നുകാരനായ രാജപക്സെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്തശേഷം, രാജ്യത്തിന്റെ സ്ഥിരതയ്ക്കായി മുൻ പ്രഡിഡന്റ് കൂടിയായ രാജപക്സെ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്ന് മകൻ നമൽ ട്വീറ്റ് ചെയ്തു.
ശ്രീലങ്ക പൊതുജന പരെമുന (എസ്എൽപിപി), ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) തുടങ്ങിയവ പ്രസിഡന്റ് സിരിസേനയുമായി ചേർന്നു വിശാല സഖ്യമുണ്ടാക്കുമെന്നും ജനപ്രതിനിധികൂടിയായ നമൽ പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ വിക്രമസിംഗെയെത്തന്നെ പ്രധാനമന്ത്രിയായി നിയമിച്ചേക്കുമെന്നു കരുതുന്നു. എന്നാൽ, നിലവിലെ പ്രശ്നങ്ങളുടെ കാരണക്കാരനായ പ്രസിഡന്റ് സിരിസേനയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
രാജ്യതാത്പര്യം പരിഗണിച്ച് രജപക്സെ രാജിവയ്ക്കുകയാണെന്നു പാർലമെന്റ് അംഗം ലക്ഷ്മൺ യാപ അഭിവർധനെ പറഞ്ഞു. രാജിവയ്ക്കാതെ രാജപക്സെയ്ക്കു പ്രധാനമന്ത്രി പദത്തിൽ തുടരാം. എന്നാൽ, രാജ്യത്തു രാഷ്ട്രീയാനിശ്ചിതത്വം സൃഷ്ടിക്കാൻ ഇതു കാരണമാകും. ഇതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ രജപക്സെ രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജപക്സെയുടെ മന്ത്രിസഭയും പിരിച്ചുവിടുമെന്നും ലക്ഷ്മൺ കൊളംബോ ഗസറ്റിനോടു പറഞ്ഞു.
കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ശ്രീലങ്കൻ സുപ്രീംകോടതി വിധിച്ചിരുന്നു.
വിധിക്കെതിരേ രജപക്സെ സമർപ്പിച്ച ഹർജിയിൽ ജനുവരി 16, 17, 18 തീയതികളിൽ കോടതി വാദം കേൾക്കും.
വിക്രമസിംഗെയെ പുറത്താക്കി ഒക്ടോബർ 26 നാണ് എഴുപത്തിമൂന്നുകാരനായ രാജപക്സെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്തശേഷം, രാജ്യത്തിന്റെ സ്ഥിരതയ്ക്കായി മുൻ പ്രഡിഡന്റ് കൂടിയായ രാജപക്സെ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്ന് മകൻ നമൽ ട്വീറ്റ് ചെയ്തു.
ശ്രീലങ്ക പൊതുജന പരെമുന (എസ്എൽപിപി), ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) തുടങ്ങിയവ പ്രസിഡന്റ് സിരിസേനയുമായി ചേർന്നു വിശാല സഖ്യമുണ്ടാക്കുമെന്നും ജനപ്രതിനിധികൂടിയായ നമൽ പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ വിക്രമസിംഗെയെത്തന്നെ പ്രധാനമന്ത്രിയായി നിയമിച്ചേക്കുമെന്നു കരുതുന്നു. എന്നാൽ, നിലവിലെ പ്രശ്നങ്ങളുടെ കാരണക്കാരനായ പ്രസിഡന്റ് സിരിസേനയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
രാജ്യതാത്പര്യം പരിഗണിച്ച് രജപക്സെ രാജിവയ്ക്കുകയാണെന്നു പാർലമെന്റ് അംഗം ലക്ഷ്മൺ യാപ അഭിവർധനെ പറഞ്ഞു. രാജിവയ്ക്കാതെ രാജപക്സെയ്ക്കു പ്രധാനമന്ത്രി പദത്തിൽ തുടരാം. എന്നാൽ, രാജ്യത്തു രാഷ്ട്രീയാനിശ്ചിതത്വം സൃഷ്ടിക്കാൻ ഇതു കാരണമാകും. ഇതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ രജപക്സെ രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജപക്സെയുടെ മന്ത്രിസഭയും പിരിച്ചുവിടുമെന്നും ലക്ഷ്മൺ കൊളംബോ ഗസറ്റിനോടു പറഞ്ഞു.
കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ശ്രീലങ്കൻ സുപ്രീംകോടതി വിധിച്ചിരുന്നു.
വിധിക്കെതിരേ രജപക്സെ സമർപ്പിച്ച ഹർജിയിൽ ജനുവരി 16, 17, 18 തീയതികളിൽ കോടതി വാദം കേൾക്കും.