പെര്‍ത്ത്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്നു പെർത്തിൽ ആരംഭിക്കും. മെല്‍ബണ്‍ ടെസ്റ്റില്‍ ജയിച്ച ടീം ഇന്ത്യ പെര്‍ത്തിലും ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ലീഡ് നേടാമെന്ന ആത്മവിശ്വാസത്തിലാണ്. പെര്‍ത്തിലെ പുതിയ സ്റ്റേഡിയമായ ഓപ്റ്റസ് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാവുന്നത്.
ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളി ആരംഭിക്കുന്നത്. അഡ്്ലെയ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ 31 റൺസിന് ഒാസീസിനെ മുട്ടുകുത്തിച്ചത്. ഒാസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുന്നതും ആദ്യമായാണ്. മികച്ച തുടക്കത്തിന്റെ ആത്മവിശ്വാസത്തിൽ പരന്പര നേടാനാണ് കോഹ്ലിപ്പട ലക്ഷ്യമിടുന്നത്.
അശ്വിനും രോഹിത്തുമില്ല; വിഹാരിയും ജഡേജയെയും ടീമിൽ
ആദ്യ മത്സരത്തിലെ തോൽവിയുടെ ഞെട്ടലിൽനിന്ന് ഒാസ്ട്രേലിയൻ ടീം ഇതുവരെ മോചിതരായിട്ടില്ല. പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെര്‍ത്തില്‍ ആദ്യപരാജയത്തിന്റെ കണക്കുതീർക്കാനാണ് ഒാസ്ട്രേലിയൻ ടീം ഇറങ്ങുന്നത്. പേസർമാരിലാണ് ഒാസ്ട്രേലിയ പ്രതീക്ഷവയ്ക്കുന്നത്. അതിനു മുന്നിൽ പിടിച്ചുനില്‍ക്കാനായാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. രണ്ടാം ടെസ്റ്റിലും വിജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശര്‍മയുടെയും സ്പിന്നര്‍ ആര്. അശ്വിൻരെയും പരിക്ക്. ഇരുവരും പരിക്കിനെത്തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നും പിന്മാറിയിട്ടുണ്ട്. മെല്‍ബണ്‍ ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. പുറത്തെ പേശികൾക്കാണു പരിക്ക്. അശ്വിന്റെ പിൻമാറ്റവും പേശീവലിവിനെത്തുടർന്നാണ്. ഇരുവര്‍ക്കും പകരം ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയും ടീമിലെത്തി.
പേസര്‍മാരുടെ പിച്ച്; ഭുവനേശ്വർ ടീമിൽ
പേസ് ബൗളര്‍മാരെ ഏറെ തുണയ്ക്കുന്നതാണ് പെര്‍ത്തിലെ പിച്ച്. പേസ് ബൗളിംഗിന് മുന്‍തൂക്കമുള്ള ടീമായിരിക്കും ഇന്ത്യയുടേത്. 13 അംഗ ഇന്ത്യന്‍ ടീമില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. ആദ്യ ടെസ്റ്റില്‍ ഭുവനേശ്വർകുമാർ സൈഡ്ബെഞ്ചിലായിരുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാര്‍ അവസരത്തിനൊത്ത് ഉയർന്നിരുന്നു. അതേപ്രകടനം പെർത്തിലും പുറത്തെടുക്കാനായാൽ രണ്ടാം മത്സരത്തിലും വിജയം കോഹ്ലിപ്പടയ്ക്കൊപ്പമായിരിക്കും.
രണ്ട് ഇന്നിംഗ്സുകളിലും കംഗാരുപ്പടയെ ഒാൾഔട്ടാക്കാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്കായിരുന്നു. 20 വിക്കറ്റുകളില്‍ 14ഉം വീഴ്ത്തിയത് പേസര്‍മാരായിരുന്നു. ആദ്യ ടെസ്റ്റിലെ ഓപ്പണര്‍മാരായ മുരളി വിജയ് - ലോകേഷ് രാഹുല്‍ സഖ്യത്തെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഈ ജോടി പരാജയപ്പെട്ടെങ്കിലും രണ്ടാമിന്നിംഗ്സില്‍ ഇരുവരും നല്കിയ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
കംഗാരുപ്പടയിൽ മാറ്റമുണ്ടായേക്കില്ല
ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും പെര്‍ത്തിലും അതേ ടീമിനെത്തന്നെ ഓസ്ട്രേലിയ നിലനിര്‍ത്താനാണു സാധ്യത. ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് രണ്ടിന്നിംഗ്സിലും ഫ്ളോപ്പായത് ഓസീസിന് കനത്ത തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റനും ഓസീസ് ഇതിഹാസവുമായ റിക്കി പോണ്ടിംഗ് ഫിഞ്ചിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാര് ഫോമിലേക്കുയരാത്തതാണ് ഒന്നാം ടെസ്റ്റില്‍ ഓസീസിന് തിരിച്ചടിയായത്. പെര്‍ത്തില്‍ ബാറ്റിംഗ് നിര താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് കംഗാരുപ്പട.
പെർത്ത് പിടിക്കാൻ ഇന്ത്യ
12:51 AM Dec 14, 2018 | Deepika.com