ബെയ്ജിംഗ്: കാനഡക്കാരായ വ്യവസായി മൈക്കിൾ സ്പേവർ, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ മൈക്കിൾ കോവ്റിഗ് എന്നിവരെ ചൈന കസ്റ്റഡിയിൽ എടുത്തു. രാജ്യസുരക്ഷയെ അപകടത്തിലാക്കി എന്ന കുറ്റത്തിനാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് അറിയിച്ചു. എന്നാൽ ചൈനീസ് കോർപറേറ്റ് ഭീമനായ വാവേ കന്പനിയുടെ മേധാവി മെംഗ് വാൻചൗവിനെ കാനഡ അറസ്റ്റ് ചെയ്തതിനു പ്രതികാരമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
തിങ്കളാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. സ്പേവറിനെ അദ്ദേഹം താമസിച്ചിരുന്ന വടക്കുകിഴക്കൻ നഗരമായ ഡാൻഡോംഗിൽനിന്നും കോവ്റിഗിനെ ബെയ്ജിംഗിൽനിന്നുമാണ് ദേശീയ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയത്.
വാവേ ടെലികോം കന്പനിയുടെ സ്ഥാപകന്റെ മകളും സാന്പത്തികകാര്യ മേധാവിയുമായിരുന്ന മെംഗിനെ വാൻകൂവർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത സംഭവം കാനഡയുമായും അമേരിക്കയുമായുമുള്ള ചൈനീസ് ബന്ധം മോശമാക്കി. അനധികൃത ബാങ്ക് ഇടപാടുകളിലൂടെ ഇറാനെതിരേ ഉപരോധം ലംഘിച്ചെന്നാണ് ഇവർക്കെതിരായ ആരോപണം. ജാമ്യം നല്കിയെങ്കിലും രാജ്യംവിടാൻ അനുമതിയില്ല. മെഗിനെ വിട്ടുകിട്ടകണമെന്ന് യുഎസ് ആവശ്യപ്പെട്ടു.മെംഗിനെ വിട്ടില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പു നല്കിയിരുന്നു.
തിങ്കളാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. സ്പേവറിനെ അദ്ദേഹം താമസിച്ചിരുന്ന വടക്കുകിഴക്കൻ നഗരമായ ഡാൻഡോംഗിൽനിന്നും കോവ്റിഗിനെ ബെയ്ജിംഗിൽനിന്നുമാണ് ദേശീയ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയത്.
വാവേ ടെലികോം കന്പനിയുടെ സ്ഥാപകന്റെ മകളും സാന്പത്തികകാര്യ മേധാവിയുമായിരുന്ന മെംഗിനെ വാൻകൂവർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത സംഭവം കാനഡയുമായും അമേരിക്കയുമായുമുള്ള ചൈനീസ് ബന്ധം മോശമാക്കി. അനധികൃത ബാങ്ക് ഇടപാടുകളിലൂടെ ഇറാനെതിരേ ഉപരോധം ലംഘിച്ചെന്നാണ് ഇവർക്കെതിരായ ആരോപണം. ജാമ്യം നല്കിയെങ്കിലും രാജ്യംവിടാൻ അനുമതിയില്ല. മെഗിനെ വിട്ടുകിട്ടകണമെന്ന് യുഎസ് ആവശ്യപ്പെട്ടു.മെംഗിനെ വിട്ടില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പു നല്കിയിരുന്നു.