ഭോപ്പാൽ/ജയ്പുർ: കോൺഗ്രസ് ഭരണമുറപ്പിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ ഇന്നു പ്രഖ്യാപിക്കും. ഇരു സംസ്ഥാനങ്ങളിലും ഇന്നലെ ചേർന്ന നിയമസഭാ കക്ഷിയോഗങ്ങൾ മുഖ്യമന്ത്രിമാരുടെ കാര്യത്തിലുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു വിട്ടു. അന്തിമപ്രഖ്യാപനം രാഹുൽ ഗാന്ധി നടത്തുമെന്ന ഒറ്റ വരി പ്രമേയം ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ കക്ഷിയോഗം പാസാക്കുകയായിരുന്നു.
മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരാകാൻ സാധ്യതയേറി. കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയെയും ഇന്നു പ്രഖ്യാപിച്ചേക്കും. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരെ ഇന്നു ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ എ.കെ. ആന്റണിയും രാജസ്ഥാനിൽ കെ.സി. വേണുഗോപാലുമാണു ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയത്. മധ്യപ്രദേശ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കൂടുതൽ പേരുടെ പിന്തുണ കമൽനാഥിനാണെന്നു സൂചനയുണ്ട്. ചിന്ദ്വാഡയിൽനിന്നുള്ള ലോക്സഭാംഗമായ കമൽനാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല.
മധ്യപ്രദേശിൽ കോൺഗ്രസിനു പിന്തുണ നല്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതിയും സമാജ്വാദി പാർട്ടിയും പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണു ലക്ഷ്യമെന്നും ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനു പിന്തുണ നല്കുമെന്നും മായാവതി പറഞ്ഞു. 230ൽ 114 സീറ്റ് നേടിയ കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടായിരുന്നു. നാലു സ്വതന്ത്രരും കോൺഗ്രസിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിന് 121 പേരുടെ പിന്തുണയായി. ഇന്നലെ മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചു.
109 സീറ്റ് നേടിയ ബിജെപി ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഗവർണർ ആനന്ദിബെൻ പട്ടേലിനു രാജി സമർപ്പിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ചൗഹാൻ പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ചൊവ്വാഴ്ച ആരംഭിച്ച വോട്ടെണ്ണലിന്റെ സന്പൂർണ ഫലം പുറത്തുവന്നതു ഇന്നലെ രാവിലെയാണ്.
രാജസ്ഥാനിൽ കോൺഗ്രസിന് 99 സീറ്റും സഖ്യകക്ഷിയായ ആർഎൽഡിക്ക് ഒരു സീറ്റുമാണുള്ളത്. പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ പേരും നിയമസഭാ കക്ഷിയോഗത്തിൽ ശക്തമായി ഉയർന്നിരുന്നു. എന്നാൽ, രാജസ്ഥാനിൽ കേവല ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തിൽ പരിചയസന്പന്നനായ ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെങ്കിലും ഇന്നലെ വൈകുന്നേരം കോൺഗ്രസ് നേതാക്കൾ ഗവർണർ കല്യാൺ സിംഗിനെ സന്ദർശിച്ച് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.
ഛത്തീസ്ഗഡിൽ പ്രതിപക്ഷനേതാവ് ടി.എസ്. സിംഗ്ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേൽ എന്നിവർക്കാണു മുൻഗണന. താമ്രദ്വാജ് സാഹുവിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. ദുർഗിൽനിന്നുള്ള ലോക്സഭാംഗമാണ് സാഹു.
മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരാകാൻ സാധ്യതയേറി. കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയെയും ഇന്നു പ്രഖ്യാപിച്ചേക്കും. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരെ ഇന്നു ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ എ.കെ. ആന്റണിയും രാജസ്ഥാനിൽ കെ.സി. വേണുഗോപാലുമാണു ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയത്. മധ്യപ്രദേശ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കൂടുതൽ പേരുടെ പിന്തുണ കമൽനാഥിനാണെന്നു സൂചനയുണ്ട്. ചിന്ദ്വാഡയിൽനിന്നുള്ള ലോക്സഭാംഗമായ കമൽനാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല.
മധ്യപ്രദേശിൽ കോൺഗ്രസിനു പിന്തുണ നല്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതിയും സമാജ്വാദി പാർട്ടിയും പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണു ലക്ഷ്യമെന്നും ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനു പിന്തുണ നല്കുമെന്നും മായാവതി പറഞ്ഞു. 230ൽ 114 സീറ്റ് നേടിയ കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടായിരുന്നു. നാലു സ്വതന്ത്രരും കോൺഗ്രസിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിന് 121 പേരുടെ പിന്തുണയായി. ഇന്നലെ മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചു.
109 സീറ്റ് നേടിയ ബിജെപി ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഗവർണർ ആനന്ദിബെൻ പട്ടേലിനു രാജി സമർപ്പിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ചൗഹാൻ പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ചൊവ്വാഴ്ച ആരംഭിച്ച വോട്ടെണ്ണലിന്റെ സന്പൂർണ ഫലം പുറത്തുവന്നതു ഇന്നലെ രാവിലെയാണ്.
രാജസ്ഥാനിൽ കോൺഗ്രസിന് 99 സീറ്റും സഖ്യകക്ഷിയായ ആർഎൽഡിക്ക് ഒരു സീറ്റുമാണുള്ളത്. പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ പേരും നിയമസഭാ കക്ഷിയോഗത്തിൽ ശക്തമായി ഉയർന്നിരുന്നു. എന്നാൽ, രാജസ്ഥാനിൽ കേവല ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തിൽ പരിചയസന്പന്നനായ ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെങ്കിലും ഇന്നലെ വൈകുന്നേരം കോൺഗ്രസ് നേതാക്കൾ ഗവർണർ കല്യാൺ സിംഗിനെ സന്ദർശിച്ച് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.
ഛത്തീസ്ഗഡിൽ പ്രതിപക്ഷനേതാവ് ടി.എസ്. സിംഗ്ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേൽ എന്നിവർക്കാണു മുൻഗണന. താമ്രദ്വാജ് സാഹുവിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. ദുർഗിൽനിന്നുള്ള ലോക്സഭാംഗമാണ് സാഹു.