ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ യഥാസ്ഥിതിക പാർ ട്ടി എംപിമാർ ചർച്ച ആരംഭിച്ചു. വോട്ടെടുപ്പിൽ മേയെ അനുകൂലിക്കുമെന്നു 174 എംപിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. 159 വോട്ടുകിട്ടിയാൽ അവർക്ക് നേതൃത്വത്തിൽ തുടരാം.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ചാൽ ഒരു വർഷത്തേക്ക് നേതൃമാറ്റം പാടില്ല. അടുത്ത തെരഞ്ഞെടുപ്പിനുമുന്പ് നേതൃപദവി ഒഴിയാൻ തയാറാണെന്നു മേ സൂചിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായി തെരേസാ മേ ഉണ്ടാക്കിയ കരാർ സംബന്ധിച്ചാണു തർക്കം.
കിട്ടാവുന്നതിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്ന മേയുടെ വാദം അവരുടെ പാർട്ടിയിലെ പല എംപിമാരും അംഗീകരിക്കുന്നില്ല. പരാജയഭീതി മണത്ത പ്രധാനമന്ത്രി ബ്രെക്സിറ്റ് കരാറിന്മേൽ നടത്താനിരുന്ന വോട്ടിംഗ് ഉപേക്ഷിച്ചു.ജനുവരി 21 നുമുന്പ് വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും അതിനുമുന്പ് കൂടുതൽ ചർച്ച നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ടോറി പാർട്ടിയിലെ 48 എംപിമാർ ചേർന്ന് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ചാൽ ഒരു വർഷത്തേക്ക് നേതൃമാറ്റം പാടില്ല. അടുത്ത തെരഞ്ഞെടുപ്പിനുമുന്പ് നേതൃപദവി ഒഴിയാൻ തയാറാണെന്നു മേ സൂചിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായി തെരേസാ മേ ഉണ്ടാക്കിയ കരാർ സംബന്ധിച്ചാണു തർക്കം.
കിട്ടാവുന്നതിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്ന മേയുടെ വാദം അവരുടെ പാർട്ടിയിലെ പല എംപിമാരും അംഗീകരിക്കുന്നില്ല. പരാജയഭീതി മണത്ത പ്രധാനമന്ത്രി ബ്രെക്സിറ്റ് കരാറിന്മേൽ നടത്താനിരുന്ന വോട്ടിംഗ് ഉപേക്ഷിച്ചു.ജനുവരി 21 നുമുന്പ് വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും അതിനുമുന്പ് കൂടുതൽ ചർച്ച നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ടോറി പാർട്ടിയിലെ 48 എംപിമാർ ചേർന്ന് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.