വാഷിംഗ്ടൺ ഡിസി: കുടിയേറ്റക്കാർ അമേരിക്കയ്ക്കു മഹത്തായ സംഭാവനകൾ ചെയ്യുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗൂഗിൾ കന്പനിയെ ഒരു ഇന്ത്യക്കാരൻ നയിക്കുന്നതെന്ന് യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജയുമായ പ്രമീള ജയപാൽ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ കോൺഗ്രസ് കമ്മിറ്റി വിചാരണ ചെയ്യവേയാണ് പ്രമീള ഇക്കാര്യം പറഞ്ഞത്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ഗൂഗിൾ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ചായിരുന്നു വിചാരണ.
സുന്ദർ പിച്ചൈയെപോലെ ഇന്ത്യയിൽ ജനിച്ചയാളാണു താനെന്നതിൽ വലിയ സന്തോഷം തോന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. ചിലർ വാചകമടിക്കുന്നതുപോലെയല്ല കാര്യങ്ങളെന്നും, ഇന്ത്യക്കാർ വലിയ സംഭാവനകളാണ് അമേരിക്കയ്ക്കു നല്കുന്നതെന്നും അവർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ പരോക്ഷമായി അപലപിച്ചാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. സുന്ദറും പ്രമീളയും ചെന്നൈയിലാണു ജനിച്ചത്. എച്ച്1-ബി വീസ, ഗ്രീൻ കാർഡ്, തുടർന്ന് അമേരിക്കൻ പൗരത്വം എന്നീ കാര്യങ്ങളിലും ഇരുവരും സമാനത പുലർത്തുന്നു.
സുന്ദർ പിച്ചൈയെപോലെ ഇന്ത്യയിൽ ജനിച്ചയാളാണു താനെന്നതിൽ വലിയ സന്തോഷം തോന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. ചിലർ വാചകമടിക്കുന്നതുപോലെയല്ല കാര്യങ്ങളെന്നും, ഇന്ത്യക്കാർ വലിയ സംഭാവനകളാണ് അമേരിക്കയ്ക്കു നല്കുന്നതെന്നും അവർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ പരോക്ഷമായി അപലപിച്ചാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. സുന്ദറും പ്രമീളയും ചെന്നൈയിലാണു ജനിച്ചത്. എച്ച്1-ബി വീസ, ഗ്രീൻ കാർഡ്, തുടർന്ന് അമേരിക്കൻ പൗരത്വം എന്നീ കാര്യങ്ങളിലും ഇരുവരും സമാനത പുലർത്തുന്നു.