ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ വിജയക്കുതിപ്പിനു കടിഞ്ഞാണിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ബിജെപിയിൽനിന്നു പിടിച്ചെടുത്ത കോൺഗ്രസ് വിജയവഴിയിലേക്കു തിരിച്ചെത്തി.
തെലുങ്കാനയിൽ ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയപ്പോൾ പത്തു വർഷം ഭരിച്ച മിസോറം കോൺഗ്രസിനു നഷ്ടമായി. കെ. ചന്ദ്രശേഖര റാവു തെലുങ്കാനയിലും മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സോറംതൻഗ മിസോറമിലും മുഖ്യമന്ത്രിമാരാകും. രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി അശോക് ഗെലോട്ടിനാണു സാധ്യത. മറ്റിടങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഇന്നു പ്രഖ്യാപിക്കും.
മധ്യപ്രദേശ്
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണലിനൊടുവിൽ 114 സീറ്റോടെ കോൺഗ്രസ് മുന്നിലെത്തി.
ബിജെപിക്ക് 109 പേരാണുള്ളത്. 230 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 അംഗങ്ങളുടെ പിന്തുണയാണ്. രണ്ട് അംഗങ്ങളുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള സമാജ്വാദി പാർട്ടിയുടെയും പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിക്കാനൊരുങ്ങുകയാണ്. മധ്യപ്രദേശിൽ ഒരു ഡസനിലേറെ മന്ത്രിമാർ പരാജയം രുചിച്ചു. കോൺഗ്രസും ബിജെപിയും വോട്ട് ശതമാനത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
രാജസ്ഥാൻ
ഭരണത്തുടർച്ചയുണ്ടാകില്ലെന്ന പതിവ് ഇത്തവണയും രാജസ്ഥാനിൽ തെറ്റിയില്ല. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വൻ കുതിച്ചുചാട്ടമാണു കോൺഗ്രസ് നടത്തിയത്. പിന്നീട് ബിജെപി ഏതാണ്ട് ഒപ്പമെത്തിയെങ്കിലും കോൺഗ്രസ് കേവല ഭൂരിപക്ഷത്തിനടുത്തെത്തി ഭരണം ഉറപ്പിക്കുകയായിരുന്നു. ചെറുകക്ഷികളുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസ് നേടിയിട്ടുണ്ട്.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, സി.പി. ജോഷി തുടങ്ങിയവരെല്ലാം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 99 സീറ്റാണു കോൺഗ്രസ് നേടിയത്. ബിജെപി 74ൽ ഒതുങ്ങി. ബിഎസ്പി ആറു സീറ്റിലും മറ്റുള്ളവർ 21 സീറ്റിലും വിജയിച്ചു.
തെലുങ്കാന
തെലുങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ തേരോട്ടത്തിൽ കോൺഗ്രസ് നേതൃത്വം നല്കിയ മഹാകൂടമി തകർന്നു തരിപ്പണമായി. എട്ടു മാസം മുന്പേ നിയമസഭ പിരിച്ചുവിട്ടു ഭാഗ്യ പരീക്ഷണം നടത്തിയ കെ.സി.ആറിന്റെ തീരുമാനം പാളിയില്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണു ടിആർഎസ് നേടിയത്. കോൺഗ്രസ് സഖ്യം 21 സീറ്റിലാണു വിജയിച്ചത്. ബിജെപിക്കും നഷ്ടം സംഭവിച്ചു.
ഒരേയൊരു ബിജെപിക്കാരൻ മാത്രമാണു വിജയിച്ചത്. അസാദുദ്ദീൻ ഒവൈസിയുടെ എംഐഎം ഏഴു സീറ്റോടെ സ്വാധീനം നിലനിർത്തി. കഴിഞ്ഞ തവണ ടിആർഎസിന് 63 സീറ്റാണുണ്ടായിരുന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനാണ് അന്ത്യമായത്. പ്രവചനങ്ങളെയെല്ലാം മറികടന്ന പ്രകടനമാണു കോൺഗ്രസ് നടത്തിയത്. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയ കോൺഗ്രസിന് 68 പേരെ വിജയിപ്പിക്കാനായി.
ബിജെപി 49 സീറ്റിൽനിന്ന് 16 ലേക്കു താണു. അജിത് ജോഗിയുടെ ജെസിസി(ജെ)-ബിഎസ്പി സഖ്യത്തിനു കാര്യമായ ചലനമുണ്ടാക്കാനായില്ല. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ കോൺഗ്രസാണു വിജയിച്ചത്.
മിസോറം
2008 മുതൽ തുടർച്ചയായി രണ്ടു തവണ കോൺഗ്രസ് ഭരിച്ച മിസോറമിൽ 26 സീറ്റോടെ എംഎൻഎഫ് വൻ തിരിച്ചുവരവു നടത്തി. 34 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വെറും അഞ്ചു സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി ലാൽതൻ ഹാവ്ല മത്സരിച്ച രണ്ടു സീറ്റിലും തോറ്റു. മിസോറമിലെ കനത്ത തോൽവിയോടെ വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ ഭരണത്തിൽനിന്നും കോൺഗ്രസ് പുറത്തായി. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനത്ത് ഒരു സീറ്റ് നേടി ബിജെപി അക്കൗണ്ട് തുറന്നു.
തെലുങ്കാനയിൽ ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയപ്പോൾ പത്തു വർഷം ഭരിച്ച മിസോറം കോൺഗ്രസിനു നഷ്ടമായി. കെ. ചന്ദ്രശേഖര റാവു തെലുങ്കാനയിലും മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സോറംതൻഗ മിസോറമിലും മുഖ്യമന്ത്രിമാരാകും. രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി അശോക് ഗെലോട്ടിനാണു സാധ്യത. മറ്റിടങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഇന്നു പ്രഖ്യാപിക്കും.
മധ്യപ്രദേശ്
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണലിനൊടുവിൽ 114 സീറ്റോടെ കോൺഗ്രസ് മുന്നിലെത്തി.
ബിജെപിക്ക് 109 പേരാണുള്ളത്. 230 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 അംഗങ്ങളുടെ പിന്തുണയാണ്. രണ്ട് അംഗങ്ങളുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള സമാജ്വാദി പാർട്ടിയുടെയും പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിക്കാനൊരുങ്ങുകയാണ്. മധ്യപ്രദേശിൽ ഒരു ഡസനിലേറെ മന്ത്രിമാർ പരാജയം രുചിച്ചു. കോൺഗ്രസും ബിജെപിയും വോട്ട് ശതമാനത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
രാജസ്ഥാൻ
ഭരണത്തുടർച്ചയുണ്ടാകില്ലെന്ന പതിവ് ഇത്തവണയും രാജസ്ഥാനിൽ തെറ്റിയില്ല. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വൻ കുതിച്ചുചാട്ടമാണു കോൺഗ്രസ് നടത്തിയത്. പിന്നീട് ബിജെപി ഏതാണ്ട് ഒപ്പമെത്തിയെങ്കിലും കോൺഗ്രസ് കേവല ഭൂരിപക്ഷത്തിനടുത്തെത്തി ഭരണം ഉറപ്പിക്കുകയായിരുന്നു. ചെറുകക്ഷികളുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസ് നേടിയിട്ടുണ്ട്.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, സി.പി. ജോഷി തുടങ്ങിയവരെല്ലാം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 99 സീറ്റാണു കോൺഗ്രസ് നേടിയത്. ബിജെപി 74ൽ ഒതുങ്ങി. ബിഎസ്പി ആറു സീറ്റിലും മറ്റുള്ളവർ 21 സീറ്റിലും വിജയിച്ചു.
തെലുങ്കാന
തെലുങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ തേരോട്ടത്തിൽ കോൺഗ്രസ് നേതൃത്വം നല്കിയ മഹാകൂടമി തകർന്നു തരിപ്പണമായി. എട്ടു മാസം മുന്പേ നിയമസഭ പിരിച്ചുവിട്ടു ഭാഗ്യ പരീക്ഷണം നടത്തിയ കെ.സി.ആറിന്റെ തീരുമാനം പാളിയില്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണു ടിആർഎസ് നേടിയത്. കോൺഗ്രസ് സഖ്യം 21 സീറ്റിലാണു വിജയിച്ചത്. ബിജെപിക്കും നഷ്ടം സംഭവിച്ചു.
ഒരേയൊരു ബിജെപിക്കാരൻ മാത്രമാണു വിജയിച്ചത്. അസാദുദ്ദീൻ ഒവൈസിയുടെ എംഐഎം ഏഴു സീറ്റോടെ സ്വാധീനം നിലനിർത്തി. കഴിഞ്ഞ തവണ ടിആർഎസിന് 63 സീറ്റാണുണ്ടായിരുന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനാണ് അന്ത്യമായത്. പ്രവചനങ്ങളെയെല്ലാം മറികടന്ന പ്രകടനമാണു കോൺഗ്രസ് നടത്തിയത്. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയ കോൺഗ്രസിന് 68 പേരെ വിജയിപ്പിക്കാനായി.
ബിജെപി 49 സീറ്റിൽനിന്ന് 16 ലേക്കു താണു. അജിത് ജോഗിയുടെ ജെസിസി(ജെ)-ബിഎസ്പി സഖ്യത്തിനു കാര്യമായ ചലനമുണ്ടാക്കാനായില്ല. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ കോൺഗ്രസാണു വിജയിച്ചത്.
മിസോറം
2008 മുതൽ തുടർച്ചയായി രണ്ടു തവണ കോൺഗ്രസ് ഭരിച്ച മിസോറമിൽ 26 സീറ്റോടെ എംഎൻഎഫ് വൻ തിരിച്ചുവരവു നടത്തി. 34 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വെറും അഞ്ചു സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി ലാൽതൻ ഹാവ്ല മത്സരിച്ച രണ്ടു സീറ്റിലും തോറ്റു. മിസോറമിലെ കനത്ത തോൽവിയോടെ വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ ഭരണത്തിൽനിന്നും കോൺഗ്രസ് പുറത്തായി. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനത്ത് ഒരു സീറ്റ് നേടി ബിജെപി അക്കൗണ്ട് തുറന്നു.